യു.കെ.വാര്‍ത്തകള്‍

ലണ്ടന്‍ മേയറായി സാദിഖ് ഖാന് മൂന്നാം ഊഴം; ജയം രണ്ട് ലക്ഷത്തിലേറെ വോട്ടിന്

രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തുടരെ മൂന്നാം വട്ടവും വിജയക്കൊടി പാറിച്ചു സാദിഖ് ഖാന്‍. അള്‍ട്രാ ലോ എമിഷന്‍ സോണ്‍ നിരക്കുകള്‍ നഗരത്തിലാകെയായി വ്യാപിപ്പിച്ചതും, വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ നിരക്കും, ഗാസാ പ്രശ്നവുമെല്ലാം തിരിച്ചടിയാകുമെന്ന് കണക്കു കൂട്ടലുകള്‍ക്കിടയിലാണ് ഈ വമ്പന്‍ ജയം എന്നതാണ് ശ്രദ്ധേയം. കാണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ സൂസന്‍ ഹാളിനേക്കാള്‍ 2,76,000 വോട്ടുകളുടെ ഭൂരിപക്ഷം ആണ് അദ്ദേഹം നേടിയത്.

ഒരു പൊതു തെരഞ്ഞെടുപ്പിനുള്ള സമയമായിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്നായിരുന്നു വിജയശേഷമുള്ള സാദിഖ് ഖാന്റെ പ്രതികരണം. 2024 മാറ്റത്തിന്റെ വര്‍ഷമായിരിക്കുമെന്ന് പറഞ്ഞ ഖാന്‍, സുനക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍, അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ലേബര്‍ പാര്‍ട്ടി തയ്യാറാണെന്നും പറഞ്ഞു. മൂന്നാം തവണയും മേയര്‍ ആയതോടെ, ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക് തിരിയുമോ എന്ന ചോദ്യത്തിന്, താന്‍ ഹാട്രിക്കിന്റെ സന്തോഷം അനുഭവിക്കുകയാണെന്നും ബാക്കിയെല്ലാാം കാത്തിരുന്ന് കാാണാാം എന്നുമായിരുന്നു മറുപടി. കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി ടോറി സര്‍ക്കാരിന്റെ തിരമാലകള്‍ക്കെതിരെ ലണ്ടന്‍ നീന്തുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരുന്ന തെരഞ്ഞെടുപ്പില്‍ കീര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ താന്‍ അതിയായി സന്തോഷിക്കുമെന്നും ഖാന്‍ പറഞ്ഞു. ഈ വര്‍ഷം രണ്ടാം പകുതിയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു ജനുവരിയില്‍ പ്രാധാനമന്ത്രി പറഞ്ഞത്.

പൊതു തെരഞ്ഞെടുപ്പ് രാജ്യത്തെ ഒരു പുതിയ ദിശയിലേക്ക് നയിക്കും എന്ന് മാത്രമല്ല, ലണ്ടന്‍ നിവാസികള്‍ കാത്തിരുന്ന പല ധീരമായ തീരുമാനങ്ങളും നടപ്പില്‍ വരുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും, സാദിഖ് ഖാന്റെ വിജയം ടോറികളെ ആത്മപരിശോധനക്ക് ഇടവരുത്തും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നാത്. സൂസാന്‍ ഹോള്‍ എങ്ങനെ സ്ഥാനാര്‍ത്ഥി ആയെന്നും, അവര്‍ക്ക്, നിലവിലെ മേയറുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്ള ജനരോഷം മുതലെടുക്കാന്‍ കഴിയാാതെ പോയത് എന്തുകൊണ്ടാണെന്നും പാര്‍ട്ടി പരിശോധിക്ക്മും എന്ന് അവര്‍ കരുതുന്നു.

ലണ്ടന്‍ നഗരത്തിലെ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യ നിരക്കായിരുന്നു ഹള്‍ പ്രധാനമായും ചര്‍ച്ചാ വിഷയമാക്കിയത്. 2021 ലെ തെരഞ്ഞെടുപ്പില്‍, ഷോണ്‍ ബാലിക്കെതിരെ നേടിയ ഭൂരിപക്ഷത്തേക്കാള്‍ 4.7 ശതമാനം കൂടുതല്‍ ഭൂരിപക്ഷം നേടിയാണ് ഇത്തവണ ഖാന്‍ ജയിച്ചത്.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions