യു.കെ.വാര്‍ത്തകള്‍

ഭീഷണിയായി വില്ലന്‍ ചുമ; ഗര്‍ഭിണികള്‍ വാക്‌സിനേഷന്‍ എടുക്കണമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: യുകെയില്‍ വില്ലന്‍ ചുമ ഭീഷണിയായി തുടരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ഗര്‍ഭിണികള്‍ വാക്‌സിനേഷന്‍ എടുക്കണമെന്ന് മുന്നറിയിപ്പ്. ഇതിനകം അഞ്ച് നവജാത ശിശുക്കളാണ് മരണപ്പെട്ടിട്ടുള്ളത്. ലണ്ടനിലെ ചില ഭാഗങ്ങളില്‍ കാല്‍ശതമാനം ഗര്‍ഭിണികള്‍ മാത്രമാണ് പെര്‍ടുസിസ് വാക്സിനേഷന്‍ എടുത്തിരിക്കുന്നത്. 16 മുതല്‍ 32 വരെ ആഴ്ചയിലാണ് വാക്സിനെടുക്കുന്നത്. തലസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലും, ബര്‍മിംഗ്ഹാമിലും വാക്സിനേഷന്‍ സ്വീകരിക്കുന്നതിന് മടി കാണുന്നുണ്ട്.കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഏറ്റവും വലിയ പൊട്ടിപ്പുറപ്പെടലാണ് ഈ ചുമയ്ക്ക് വന്നുചേര്‍ന്നിരിക്കുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2024-ല്‍ ഏകദേശം 3000 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 വര്‍ഷത്തില്‍ ആകെ കണ്ടെത്തിയതിന്റെ മൂന്നിരട്ടി കേസുകളാണ് ഈ 5 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് ലോക്ക്ഡൗണുകളാണ് ഇംഗ്ലണ്ടില്‍ അസാധാരണമായ പെര്‍ടുസിസ് മഹാമാരിക്ക് ഊര്‍ജ്ജം പകര്‍ന്നതെന്ന് ആരോഗ്യ മേധാവികള്‍ പറഞ്ഞു. 100 ദിന ചുമയെന്നാണ് ഇതിന്റെ വിളിപ്പേര്. കൊവിഡ് മഹാമാരിക്ക് ശേഷം വാക്സിനേഷനോട് ഉണ്ടായിട്ടുള്ള വിമുഖത മൂലമാണ് ചുമയ്ക്കെതിരായ വാക്സിനേഷന്‍ സ്വീകരിക്കുന്നതില്‍ എണ്ണം കുറയുന്നതില്‍ കലാശിച്ചിരിക്കുന്നതെന്ന് വിദഗ്ധര്‍ കുറ്റപ്പെടുത്തി.'വൂപ്പിംഗ് ചുമയ്ക്ക് കുഞ്ഞുങ്ങളെ കൊല്ലാന്‍ കഴിയും. ഉയര്‍ന്ന വാക്സിനേഷന്‍ നിലയുണ്ടെങ്കില്‍ വ്യാപനം കുറയ്ക്കാന്‍ സാധിക്കും. ചെറിയ കുട്ടികളിലും, ഗര്‍ഭിണികളിലും വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. വാക്സിന്‍ സുരക്ഷിതവും, ഫലപ്രദവുമാണ്', സൗത്താംപ്ടണ്‍ യൂണിവേഴ്സിറ്റി ഗ്ലോബല്‍ ഹെല്‍ത്ത് സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ഡോ. മൈക്കിള്‍ ഹെഡ് പറഞ്ഞു.
പെര്‍ട്യൂസിസ് എന്ന് അറിയപ്പെടുന്ന വില്ലന്‍ ചുമ പ്രധാനമായും നവജാത ശിശുക്കളെയും കുട്ടികളെയുമാണ് ബാധിക്കുന്നത്. വലിയ ശബ്ദത്തോടെയുള്ള ചുമയാണിത്. ഇത് ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണെങ്കിലും ഇതിനുള്ള വാക്സിന്‍ ലഭ്യമാണ്. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. എല്ലാ പ്രായത്തിലുള്ളവരെയും വില്ലന്‍ ചുമ ബാധിക്കും. വാക്സിന്‍ എടുക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ജി പി സര്‍ജറിയെ സമീപിച്ച് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി അവരെ സംരക്ഷിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശം.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions