യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലും വെയില്‍സിലും അബോര്‍ഷനുകള്‍ റെക്കോര്‍ഡ് നിരക്കില്‍

ഇംഗ്ലണ്ടിലും, വെയില്‍സിലും നടക്കുന്ന അബോര്‍ഷനുകളുടെ എണ്ണം റെക്കോര്‍ഡ് നിരക്കിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ . കുഞ്ഞുങ്ങളെ വേണ്ടെന്ന തീരുമാനത്തിലേക്ക് സ്ത്രീകളെ എത്തിക്കുന്നതിന് പിന്നിലെ പ്രധാന ഘടകം സാമ്പത്തിക സമ്മര്‍ദങ്ങളാണെന്നാണ് കരുതുന്നത്.

2022 ല്‍ രണ്ടിടങ്ങളിലുമായി 251,377 അബോര്‍ഷനുകളാണ് നടത്തിയതെന്നാണ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നു. 60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബോര്‍ഷന്‍ ആക്ട് പ്രാബല്യത്തില്‍ വരുത്തിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2021-ലെ കണക്കുകളേക്കാള്‍ 17% വര്‍ദ്ധനവും ഇക്കാര്യത്തിലുണ്ട്.

ജീവിതച്ചെലവ് പ്രതിസന്ധിക്ക് പുറമെ സമ്മര്‍ദത്തിലായ എന്‍എച്ച്എസ് സേവനങ്ങളില്‍ നിന്നും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടും അബോര്‍ഷന്‍ നേടുന്നതിലേക്ക് നയിക്കുന്ന ഘടകങ്ങളാണെന്ന് എംഎസ്‌ഐ റീപ്രൊഡക്ടീവ് ചോയ്‌സസ് വ്യക്തമാക്കുന്നത്.

ഇതിന് പുറമെ വീടുകളില്‍ അബോര്‍ഷന്‍ ചെയ്യാനുള്ള അവസരമുണ്ടെന്നതും മറ്റൊരു ഘടകമാണ്. മഹാമാരി കാലത്ത് താല്‍ക്കാലികമായി നടപ്പാക്കിയ വീടുകളില്‍ നടത്തുന്ന മെഡിക്കല്‍ അബോര്‍ഷന്‍ 2022 മുതല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും സ്ഥിരമാക്കി മാറ്റിയിരുന്നു. ഇതാണ് പലരും ദുരുപയോഗം ചെയ്തുവരുന്നത്.

  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions