നാട്ടുവാര്‍ത്തകള്‍

ഹൈദരാബാദിനെ തച്ചുതകര്‍ത്തു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മൂന്നാം ഐ.പി.എല്‍ കിരീടം


ചെന്നൈ: സീസണിലെ ഏറ്റവും വിനാശകരമായ ബാറ്റിംഗ് ലൈനപ്പ് ഉണ്ടായിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തച്ചുതകര്‍ത്തു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മൂന്നാം ഐ.പി.എല്‍ കിരീടം. എട്ട് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ അനായാസ വിജയം.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 18.3 ഓവറില്‍ 113 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത കൊല്‍ക്കത്ത 10 ഓവറും മൂന്ന് പന്തും മാത്രം എടുത്തു ലക്‌ഷ്യം നേടി. 26 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 52 റണ്ണെടുത്ത വെങ്കടേഷ് അയ്യരും മൂന്ന് പന്തില്‍ 6 റണ്ണെടുത്ത നായകന്‍ ശ്രേയസ് അയ്യരും ചേര്‍ന്നാണു വിജയം കുറിച്ചത് . ഓപ്പണര്‍ റഹ്‌മത്തുള്ള ഗുര്‍ബാസ് (32 പന്തില്‍ രണ്ട് സിക്‌സറും അഞ്ച് ഫോറുമടക്കം 39), സുനില്‍ നരേന്‍ (രണ്ട് പന്തില്‍ ഒരു സിക്‌സറടക്കം ആറ്) എന്നിവരാണു പുറത്തായത്. സണ്‍റൈസേഴ്‌സിന് ഗ്രൂപ്പിലോ പ്ലേഓഫിലോ കാഴ്ചവച്ച പ്രകടനത്തിന്റെ നിഴല്‍ പോലുമാകാന്‍ കഴിഞ്ഞില്ല.

ടോസ് നേടിയ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കളിയുടെ ആദ്യ ഓവറില്‍ത്തന്നെ അഭിഷേക് ശര്‍മയെ (രണ്ട്) പുറത്താക്കി. രണ്ടാം ഓവറെറിഞ്ഞ വൈഭവ് അറോറ അവസാന പന്തില്‍ ട്രാവിസ് ഹെഡിനെയും (0) മടക്കി. വിക്കറ്റ് കീപ്പര്‍ റഹ്‌മത്തുള്ള ഗുര്‍ബാസ് ഹെഡിനെ പിടികൂടി. ഈ സീസണിലെ ഏറ്റവും വിഖ്യതരായ ഓപ്പണര്‍മാര്‍ ആറു റണ്ണെടുക്കുന്നതിനിടെ മടങ്ങി. അഞ്ചാം ഓവറില്‍ രാഹുല്‍ ത്രിപാഠിയും (13 പന്തില്‍ ഒന്‍പത്) മടങ്ങി. പവര്‍ പ്ലേയില്‍ ടീം നേടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വെറും 40 റണ്‍. ആറാം ഓവറില്‍ 17 റണ്‍ പിറന്നതു മാത്രമാണ് എടുത്തു പറയാനുള്ളത്. ആദ്യ അഞ്ചോവറിനിടെ പിറന്നത് ഒരു ഫോര്‍ മാത്രം. ഏഴാം ഓവറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും പുറത്തായി.

11-ാം ഓവറില്‍ മാര്‍ക്രമും പുറത്തായതോടെ ഹൈദരാബാദ് കൂപ്പുകുത്തി. പത്തോവറില്‍ 61 റണ്ണായിരുന്നു ടീം ടോട്ടല്‍. 12-ാം ഓവറില്‍ ഷഹബാസ് അഹ്‌മദ് (ഏഴ് പന്തില്‍ എട്ട്), 13-ാം ഓവറില്‍ അബ്ദുല്‍ സമദ് (നാല്), 15-ാം ഓവറില്‍ ഹെന്റിച് ക്ലാസന്‍ എന്നിവരും പുറത്തായതോടെ ഹൈദരാബാദിന്റെ കഥ കഴിഞ്ഞു. സുനില്‍ നരേന്‍ എറിഞ്ഞ 18-ാം ഓവറില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി ജയദേവ് ഉനാദ്കട്ടും (നാല്) റസലിന്റെ തൊട്ടടുത്ത ഓവറില്‍ കമിന്‍സും മടങ്ങിയതോടെ ഹൈദരാബാദിന്റെ പതനം പൂര്‍ത്തിയായി .

പാറ്റ് കമ്മിന്‍സ് (19 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 24) ഹൈദരാബാദിന്റെ ടോപ് സ്‌കോററായി. 23 പന്തില്‍ 20 റണ്ണെടുത്ത മാര്‍ക്രം, 17 പന്തില്‍ 16 റണ്ണെടുത്ത ക്ലാസന്‍, 10 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 13 റണ്ണെടുത്ത നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരും കൊല്‍ക്കത്ത ബൗളര്‍മാര്‍ നല്‍കിയ 13 അധിക റണ്ണുമാണു സ്‌കോര്‍ നൂറിലെത്തിച്ചത്. വാശിയേറിയ പോരാട്ടം പ്രതീക്ഷിച്ച കാണികള്‍ക്ക് കൊല്‍ക്കത്തയുടെ ഏകപക്ഷീയ പ്രകടനമാണു കാണാനായത്. 2.3 ഓവറില്‍ 19 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ആന്ദ്രെ റസലാണു നൈറ്റ് റൈഡേഴ്‌സ് ബൗളര്‍മാരില്‍ മുമ്പന്‍.

മിച്ചല്‍ സ്റ്റാര്‍കും ഹര്‍ഷിത് റാണയും രണ്ട് വിക്കറ്റ് വീതവും വൈഭവ് അറോറ, സുനില്‍ നരേന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions