യു.കെ.വാര്‍ത്തകള്‍

കെയര്‍വിസയിലെ ചൂഷണങ്ങള്‍: മലയാളിയുടെ ദുരിതം വാര്‍ത്തയാക്കി ദി ഗാര്‍ഡിയന്‍ പത്രം

ഏജന്റിന്റെ ചതിയില്‍ വീണ മലയാളികള്‍ ഉള്‍പ്പെടെ കെയര്‍ ജോലിക്കാരുടെകഥകള്‍ വെളിപ്പെടുത്തി ഗാര്‍ഡിയന്‍. യുകെയില്‍ കെയറര്‍ ജോലിക്ക് എത്തുന്ന പലര്‍ക്കും ഓഫര്‍ ചെയ്ത ജോലി ലഭ്യമാകുന്നില്ല. ചിലപ്പോള്‍ ക്ലീനറായും, ഡ്രൈവറായും വരെ ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു.

നാട്ടിലെ കടക്കെണിയില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി തേടി തിരുവനന്തപുരത്ത് നിന്ന് യുകെയിലേക്ക് എത്തിയ മലയാളി യുവാവ്. അഖില്‍ ജെന്നിയുടെ ജീവിത ദുരിതം വാര്‍ത്തയാക്കിയിരിക്കുകയാണ് ഗാര്‍ഡിയന്‍ പത്രം. നഴ്‌സിങ് യോഗ്യതയുള്ളയാള്‍ കെയര്‍ വര്‍ക്കര്‍ ജോലിയിലായിരുന്നു എത്തിയത്. ഷിന്റോ സെബാസ്റ്റിയന്‍ എന്ന ഇന്ത്യയിലെ ഏജന്റിന് പണം നല്‍കിയത് വീടു വിറ്റാണ്. യുകെയില്‍ എത്തിയപ്പോഴാണ് സ്‌പോണ്‍സര്‍ ചെയ്ത കമ്പനിയ്ക്ക് കെയര്‍ ജോബ് നല്‍കാന്‍ സാധിക്കില്ലെന്ന് മനസിലായത്. നിരവധി പേരാണ് ഏജന്റുകാരില്‍ നിന്ന് പറ്റിക്കപ്പെടുന്നത്.

ഫീസും, യാത്രാക്കൂലിയും ഒരു മാസത്തെ താമസവും ഒക്കെയായി 16 ലക്ഷം രൂപയാണ് അഖില്‍ ഷിന്റോ സെബാസ്റ്റ്യന് നല്‍കിയത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനു പുറമേ സ്‌പോണ്‍സര്‍ഷിപ് സര്‍ട്ടിഫിക്കറ്റിനും വിസയ്ക്കും ഒക്കെയായി പതിനായിരങ്ങള്‍ നല്‍കി. സ്വന്തം സഹോദരിയുടെ വിവാഹത്തിനായി മാറ്റിവച്ച വീട് വിറ്റായിരുന്നു ഇതിനുള്ള പണം കണ്ടെത്തിയത്.

ഏജന്റ് അഖിലിനെ ഒരു ബ്രിട്ടീഷ് ഇടനിലക്കാരനുമായി പരിചയപ്പെടുത്തി. ലണ്ടന്‍ റേഡിയന്റ് ഗ്രൂപ്പ് എന്ന കമ്പനി നടത്തുന്ന യൂസഫ് ബദറുദ്ദീന്‍ എന്ന വ്യക്തിയായിരുന്നു ഈ ഇടനിലക്കാരന്‍.വിദേശ ജോലിക്കാര്‍ക്ക് താമസം, പരിശീലനം എന്നിവയ്ക്കുള്ള സഹയങ്ങള്‍ നല്‍കുകയാണ് തന്റെ കമ്പനി ചെയ്യുന്നത് എന്നായിരുന്നു ഇയാള്‍ ഗാര്‍ഡിയന്‍ പ്രതിനിധിയോട് പറഞ്ഞത്.

ഷെഫീല്‍ഡ് ആസ്ഥാനമായുള്ള ഫ്‌ലെയിം ലില്ലി എന്ന സ്ഥാപനത്തില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ആഴ്ചയില്‍ 37.5 മണിക്കൂര്‍ ജോലിയും പ്രതിവര്‍ഷം 21,580 പൗണ്ടുമായിരുന്നു അവര്‍ വാഗ്ദാനം നല്‍കിയത്. എന്നാല്‍, നേരത്തെ പറഞ്ഞതുപോലെ യാത്രാ ടിക്കറ്റൊ താമസ സൗകര്യമോ ഒന്നും ലഭിച്ചില്ല. സ്വന്തം ചെലവില്‍ യു കെയില്‍ എത്തിയ അഖില്‍, മഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്നും ടാക്‌സി പിടിച്ച് ഷെഫീല്‍ഡില്‍ എത്തി.

അവിടെ എത്തി ഫ്‌ലെയിം ലില്ലിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ ഷ്യൂ മാത്യൂ എന്ന വ്യക്തിയെ ഫോണിലൂടെ ബന്ധപ്പെട്ടപ്പോഴാണ് അവിടെ ജോലി ഒഴിവുകള്‍ ഇല്ലെന്ന് മനസ്സിലാകുന്നത്. താന്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നില്ലെന്നും, കെയര്‍ വര്‍ക്കര്‍ക്ക് വേണ്ട യോഗ്യതയില്ലെന്നുമൊക്കെ അയാള്‍ പറഞ്ഞു. അഖിലുമായി കോണ്‍ട്രാക്റ്റ് ഇല്ലെന്നും അയാള്‍ പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ ക്ലീനിങ് ജോലി നല്‍കി. മണിക്കൂറിന് 11 പൗണ്ടാണ് ശമ്പളം. ഒരു മലയാളി കുടുംബത്തിന്റെ സഹായത്തില്‍ ഷെഫീല്‍ഡിലാണ് അഖില്‍ കഴിയുന്നത്. അഖില്‍ മാത്രമല്ല പലരും വലിയ തട്ടിപ്പിനാണ് ഇരയാകുന്നത്.

  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions