യു.കെ.വാര്‍ത്തകള്‍

റിഷി സുനാകിന്റെ വസതിയില്‍ അതിക്രമിച്ചു കടന്ന 4 പേര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി റിഷി സുനാകിന്റെ വസതിയില്‍ അതിക്രമിച്ചു കടന്നതിന് 4 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. ജപ്പാന്റെ നയതന്ത്ര പ്രതിനിധികളുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ലണ്ടനില്‍ ആയിരുന്നപ്പോഴാണ് സംഭവം നടന്നത്.

നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ കിര്‍ബി സിഗ്സ്റ്റണിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് 4 പേര്‍ അതിക്രമിച്ച് കയറിയത്. വീടിനുള്ളില്‍ പ്രവേശിച്ച് അധികം താമസിയാതെ തന്നെ ഇവരെ പിടികൂടിയതായാണ് പോലീസ് അറിയിച്ചത്.

അറസ്റ്റിലായവര്‍ പാലസ്തീന്‍ അനുകൂല യൂത്ത് ഡിമാന്‍ഡ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും ഇസ്രയേല്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന ആവശ്യമാണ് സംഘടന പ്രധാനമായും ഉന്നയിക്കുന്നത്. അറസ്റ്റിലായ മൂന്ന് പേര്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകരും നാലാമന്‍ ഫോട്ടോഗ്രാഫറും ആണ്. ലണ്ടന്‍, ബോള്‍ട്ടണ്‍, മാഞ്ചസ്റ്റര്‍, ചീചെസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്.

കഴിഞ്ഞവര്‍ഷം സമാനമായ ഒരു സംഭവത്തില്‍ പ്രധാനമന്ത്രിയും കുടുംബവും അവധി ആഘോഷിക്കാന്‍ കാലിഫോര്‍ണിയയില്‍ ആയിരുന്ന സമയത്ത് പ്രതിഷേധക്കാര്‍ വസതിയില്‍ കയറി ബാനര്‍ ഉയര്‍ത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions