യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ജീവനക്കാരിലെ കുറ്റവാളികളെ ശിക്ഷിക്കാതെയും മാന്യരെ രക്ഷിക്കാതെയും എന്‍എംസി

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് എതിരായ ആരോപണങ്ങളില്‍ നടപടിയെടുക്കാന്‍ ഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നെന്നു അന്വേഷണ റിപ്പോര്‍ട്ട്. ബലാത്സംഗം അടക്കം
ഗുരുതര ആരോപണങ്ങള്‍ നേരിട്ട പലരും കേസുകളില്‍ നിന്നും അന്വേഷണം പോലുമില്ലാതെ രക്ഷപ്പെടുകയാണ്. ബലാത്സംഗം മുതല്‍ പീഡനവും, കുട്ടികള്‍ക്ക് എതിരായ ചൂഷണവും ആരോപിക്കപ്പെട്ട നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും എതിരെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ റെഗുലേറ്റര്‍ പരാജയപ്പെടുന്നത് രോഗികളെ അപകടത്തിലാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ പ്രവര്‍ത്തനക്ഷമമല്ലെന്നും, ജീവനക്കാര്‍ക്ക് സ്വന്തം ജോലി സ്വസ്ഥമായി ചെയ്യാന്‍ അനുവദിക്കാത്ത 'മാരകമായ' സംസ്‌കാരം നിലനില്‍ക്കുന്നുവെന്നും സ്വതന്ത്ര റിവ്യൂ പറയുന്നു. പൊതുജനങ്ങളെ അപകടത്തിലാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് വെളിപ്പെടുത്തുമ്പോള്‍ പല ജീവനക്കാരും പൊട്ടിക്കരഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു.

തങ്ങളുടെ സ്ഥാപനം പരിഹാസങ്ങളുടെയും, വംശീയതയുടെയും, ഭയപ്പെടുത്തുന്ന പെരുമാറ്റങ്ങളുടെയും കേന്ദ്രമാണെന്ന് ഒരാള്‍ വെളിപ്പെടുത്തി. റെഗുലേറ്ററിന് മുന്നില്‍ നിലവില്‍ 6000 കേസുകളാണ് കെട്ടിക്കിടക്കുന്നത്. ചില കേസുകളില്‍ നഴ്‌സുമാര്‍ 10 വര്‍ഷത്തോളമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത പരാതികളുടെ പേരിലും ചിലര്‍ക്ക് നരകയാതന നേരിടുന്നു. അതേസമയം ഗുരുതര ആരോപണങ്ങള്‍ നേരിട്ട പലരും കേസുകളില്‍ നിന്നും അന്വേഷണം പോലുമില്ലാതെ രക്ഷപ്പെടുകയും ചെയ്യുന്നു.

രോഗികളെ ബലാത്സംഗത്തിന് വിധേയമാക്കുകയും, ജീവനക്കാരെ അക്രമിക്കുകയും ചെയ്ത ഒരു നഴ്‌സിന് എതിരെ പരാതി ലഭിച്ചെങ്കിലും ഇതെല്ലാം ജോലി സ്ഥലത്ത് പുറത്തുവെച്ച് നടന്നതാണെന്ന പേരില്‍ അന്വേഷണം ഒഴിവാക്കി. ഒടുവില്‍ ഏഴ് വര്‍ഷത്തിന് ശേഷമാണ് ഈ കുറ്റവാളിയെ പുറത്താക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ജീവനക്കാരെ സംരക്ഷിക്കാനും നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സിലൈന് കഴിയുന്നില്ല എന്നാണ് ആക്ഷേപം. നഴ്‌സുമാരുടെയും, മിഡ്‌വൈഫുമാരുടെയും സ്വസ്ഥവും, സമാധാനപൂര്‍ണ്ണവുമായ എന്‍എച്ച്എസ് സേവനം ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍. യുകെയിലെത്തുന്ന നഴ്‌സുമാര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുന്നതിന് പുറത്ത് പല വിപുലമായ ഉത്തരവാദിത്വങ്ങളും എന്‍എംസിക്കുണ്ട്. എന്നാല്‍ ഈ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions