യു.കെ.വാര്‍ത്തകള്‍

യൂറോ കപ്പില്‍ ഇംഗ്ലണ്ടിന് കണ്ണീര്‍ രാവ്; യുവകരുത്തില്‍ സ്പെയ്ന്‍ 


ബെര്‍ലിന്‍: യൂറോ കിരീടത്തിനായി ആര്‍ത്തുവിളിച്ച ഇംഗ്ളീഷ് ആരാധകരെ നിശ്ശബ്ദരാക്കി സ്പെയിനിന്റെ നാലാം കിരീടധാരണം. ബെര്‍ലിനിലെ  ഒളിമ്പിക് സ്റ്റേഡിയം വേദിയായ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് സ്പെയിന്‍ യൂറോ ചാമ്പ്യന്‍മാരായത്. നിക്കോ വില്യംസും മികേല്‍ ഒയര്‍സബാലുമാണ് സ്പെയിനിന്റെ സ്കോറര്‍മാര്‍. കോള്‍ പാല്‍മര്‍ ഇംഗ്ലണ്ടിനായി ഒരു ഗോള്‍ മടക്കി. ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം യൂറോ ഫൈനല്‍ തോല്‍വിയാണിത്.


ഇത്തവണത്തെ യൂറോയില്‍ പുതുശൈലിയുമായി ഒരു പറ്റം യുവനിരയുമായെത്തിയ സ്പെയിന്‍ അര്‍ഹിച്ച കിരീടം തന്നയാണിത്. ആദ്യപകുതിയില്‍ ഇരുടീമും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വലകുലുക്കാനായില്ല. ആദ്യ പകുതിയില്‍ ആധിപത്യം സ്പെയിനായിരുന്നു.

പ്രതിരോധത്തിലും ഒപ്പം കൗണ്ടര്‍ അറ്റാക്കിലുമായിരുന്നു ഇംഗ്ലണ്ടിന്റെ ശ്രദ്ധ. തുടക്കം മുതലേ സ്പെയിന്‍ കളിയുടെ കടിഞ്ഞാണ്‍ കൈക്കലാക്കി. 5-ാം മിനിട്ടില്‍ സ്പെയിന് അനുകൂലമായി ആദ്യകോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തുടര്‍ന്നും സ്പാനിഷ് ടീം ഇംഗ്ലീഷ് ഗോള്‍മുഖത്തേക്ക് ആക്രമണങ്ങള്‍ മെനഞ്ഞു. ഇടതുവിംഗില്‍ നിക്കോ വില്യംസായിരുന്നു മുന്നേറ്റങ്ങളുടെ പ്രധാന സൂത്രധാരന്‍.

25-ാം മിനിട്ടില്‍ ഡാനികാര്‍വഹാലിനെ ഫൗള്‍ ചെയ്തതിന് ഇംഗ്ലണ്ട് ക്യാപ്ടന്‍ ഹാരികേന്‍ മഞ്ഞക്കാര്‍ഡ് കണ്ടു. 31-ാംമിനിട്ടില്‍ ഡെക്‌ലാന്‍ റൈസിനെ ചലഞ്ച് ചെയ്ത സ്പെയിനിന്റെ ഡാനി ഓള്‍മോയ്ക്കും മഞ്ഞക്കാര്‍ഡ് കിട്ടി. 34-ാംമിനിട്ടില്‍ സ്പെയിന് തുടരെ രണ്ട് കോര്‍ണറുകള്‍ കിട്ടിയെങ്കിലും ഫലമില്ലാതെ പോയി. നിക്കോ വില്യംസ് വിംഗ് മാറിയും ഗ്രൗണ്ട് നിറഞ്ഞ് കളിച്ചു. തുടര്‍ന്നും ഇരുടീമും ഗോളിനായി നീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. 42-ാംമിനിട്ടില്‍ സ്പാനിഷ് ക്യാപ്ടന്‍ അല്‍വാരാ മൊറാട്ടയുടെ ഒറ്റയ്ക്കുള്ള നീക്കം ഇഗ്ലീഷ് പ്രതിരോധ നിര സമ‌ര്‍ത്ഥമായി തടഞ്ഞു .


ഒന്നാം പകുതിയുടെ അവസാന നിമിഷം ഇംഗ്ലീഷ് ബോക്സിന് തൊട്ടു വെളിയില്‍ നിന്ന് ഇംഗ്ലണ്ടിന് ഫ്രീകിക്ക് കിട്ടി. റൈസെടുത്ത ഫ്രീകിക്കില്‍ നിന്ന് കിട്ടിയ പന്ത് പോസ്റ്റിനരികില്‍ നിന്ന് ഫോഡന്‍ ഗോളിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും സ്പാനിഷ് ഗോളി ഉനെ സിമോണ്‍ കൈപ്പിടിയിലൊതുക്കി.


രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നിക്കോ വില്യംസ് സ്‌പെയിനിനെ മുന്നില്‍ എത്തിച്ചു. 47-ാം മിനിട്ടില്‍ കൗമാര താരം ലമിന്‍ യമാലിന്റെ പാസില്‍ നിന്നാണ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നിക്കോ വലകുലുക്കിയത്. 53-ാം മിനിട്ടില്‍ സുബിമെന്‍ഡിയെ ഫൗള്‍ ചെയ്തതിന് ഇംഗ്ലണ്ടിന്റെ ജോണ്‍ സ്റ്റോണ്‍സ് മഞ്ഞ കണ്ടു.സപെയിനിന്റെ തുടരാക്രമണങ്ങള്‍ക്കിടെ തരിച്ചടിക്കാന്‍ ജൂഡ് ബെല്ലിംഗ്ഹാമിന്റെയും ഫോഡന്റെയും നേതൃത്വത്തില്‍ ഇംഗ്ലണ്ടും ഇരച്ചെത്തി. 66-ാം മിനിട്ടില്‍ യമാലിന്റെ ഗോളെന്നുറച്ച ഷോട്ട് ഇംഗ്ലീഷ് ഗോളി പിക്ഫോര്‍ഡ് തട്ടിയകറ്റി.

കോബി മൈനോയ്ക്ക് പകരം 70-ാം മിനിട്ടില്‍ കളത്തിലെത്തിയ കോള്‍ പാല്‍മര്‍ 73-ാം മിനിട്ടില്‍ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു.കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഗോള്‍ വന്നത്. സാക്ക ബോക്സിലേക്ക് നല്‍കിയ പന്ത് വണ്‍ടച്ച് പാസിലൂടെ ജൂഡ് പാല്‍മര്‍ക്ക് മറിച്ചു. ബോക്സിന് തൊട്ടുവെളിയില്‍ നിന്ന് പാല്‍മര്‍ തൊടുത്ത നിലം പറ്റെയുള്ല ലോംഗ് റേഞ്ചര്‍ സിമോമണെ നിഷ്പ്രഭനാക്കി പോസ്റ്റിന്റെ വലത്തേമൂലയിലേക്ക് കയറി.. 86-ാം മിനിട്ടില്‍ ഒയര്‍സബാല്‍ സ്പെയിനിന്റെ വിജയമുറപ്പിച്ച ഗോള്‍ നേടി.കുക്കുറെല്ലയുടെ പാസില്‍ നിന്നായിരുന്നു ഒയര്‍സബാലിന്റെ തകര്‍പ്പന്‍ ഫിനിഷ്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions