യു.കെ.വാര്‍ത്തകള്‍

റെയില്‍വെ, എനര്‍ജി, പ്ലാനിംഗ് സിസ്റ്റം എന്നിവയുടെ മേല്‍ നിയന്ത്രണം ഏറ്റെടുക്കുന്നതായി കിംഗ്‌സ് സ്പീച്ചില്‍ ലേബര്‍ സര്‍ക്കാര്‍

രാജ്യത്തെ റെയില്‍, എനര്‍ജി, പ്ലാനിംഗ് സിസ്റ്റം എന്നിവയ്ക്ക് മേല്‍ നിയന്ത്രണം ഏറ്റെടുക്കുന്നതായി കിംഗ്‌സ് സ്പീച്ചില്‍ പ്രഖ്യാപിച്ച് ലേബറിന്റെ നയപ്രഖ്യാപനം അറിയിച്ച് കീര്‍ സ്റ്റാര്‍മര്‍. 14 വര്‍ഷത്തിനിടെ ലേബറിനായി രാജാവിന്റെ ആദ്യ പ്രസംഗത്തില്‍ 40-ലേറെ ബില്ലുകളാണ് ഉള്‍പ്പെടുത്തിയത്. ജനപ്രിയ രാഷ്ട്രീയത്തെ പ്രതിരോധിക്കുകയും, ജീവിതങ്ങള്‍ മാറ്റിമറിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ മാറ്റം സമ്മാനിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

രാജാവിന്റെ അഭിസംബോധനയ്ക്ക് ശേഷം കോമണ്‍സില്‍ റിഷി സുനാകുമായി ഏറ്റുമുട്ടിയ പ്രധാനമന്ത്രി തങ്ങളുടെ ഉദ്ദേശലക്ഷ്യത്തിന്റെ രേഖപ്പെടുത്തലാണ് ഈ പാക്കേജെന്ന് വ്യക്തമാക്കി. കൂടാതെ അടിസ്ഥാനം ശക്തിപ്പെടുത്താനുള്ള ദീര്‍ഘകാല പദ്ധതിയാണ് ഇതെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി.

പ്ലാനിംഗ് സിസ്റ്റം പരിഷ്‌കരിക്കല്‍, റെയില്‍വെയെ വീണ്ടും ദേശീയവത്കരിക്കല്‍, കേന്ദ്രീകൃത ജിപി എനര്‍ജി ബോഡി, ചാനല്‍ കുടിറ്റക്കാരെ മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ തീവ്രവാദ നിയമങ്ങള്‍ പ്രയോഗിക്കുക എന്നിങ്ങനെയാണ് പുതിയ പ്രഖ്യാപനങ്ങള്‍ . അതേസമയം വിവാദം ഉയര്‍ന്നെങ്കിലും പ്രൈവറ്റ് സ്‌കൂള്‍ ഫീസില്‍ വാറ്റ് ഏര്‍പ്പെടുത്താനുള്ള നയവുമായി മുന്നോട്ട് പോകുമെന്ന് രാജാവിന്റെ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

ബ്രിട്ടന്റെ ഹൗസിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയ്ക്ക് ഊര്‍ജ്ജമേകാന്‍ പ്ലാനിംഗ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്ന പ്ലാനിംഗ് & ഇന്‍ഫ്രാസ്ട്രക്ചര്‍ ബില്ലാണ് ഏറ്റവും പ്രധാനം. ജോലിക്കാരുടെ അവകാശങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍, മെട്രോ മേയര്‍മാര്‍ക്ക് പുതിയ അധികാരങ്ങള്‍ നല്‍കുന്ന ഇംഗ്ലീഷ് ഡെവലൂഷന്‍ ബില്‍ എന്നിവയും പ്രഖ്യാപനത്തിലുണ്ട്.

അകാരണമായി പുറത്താക്കല്‍ അവസാനിപ്പിക്കാനും, വീടുകള്‍ സുരക്ഷിതമാകാനും റെന്റേഴ്‌സ് റൈറ്റ്‌സ് ബില്‍ നടപ്പാക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം.

ഗ്രീന്‍ ബെല്‍റ്റിന്റെ സംരക്ഷണം കുറച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ലേബറിന്റെ പദ്ധതി ടോറികള്‍ക്ക് പുറമെ, ലിബറല്‍ ഡെമോക്രാറ്റ്, ഗ്രീന്‍സ് എന്നിവരുടെ എതിര്‍പ്പിന് ഇടയാക്കുന്നുണ്ട്. കൂടാതെ യൂണിയനുകള്‍ക്കും, ജോലിക്കാര്‍ക്ക് ആദ്യ ദിനം മുതല്‍ തന്നെ അവകാശങ്ങള്‍ ലഭ്യമാക്കാനുമുള്ള ലേബര്‍ നീക്കത്തെ ബിസിനസ്സുകളും ആശങ്ക അറിയിച്ചിട്ടുണ്ട്.

പാര്‍ട്ടിയുടെ വന്‍ തിരഞ്ഞെടുപ്പ് വിജയത്തോടെ ഈ മാസം ആദ്യം 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണം അവസാനിപ്പിച്ച സ്റ്റാര്‍മര്‍, രാജ്യത്തുടനീളം സ്ഥിരത നല്‍കാനും വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും സമ്പത്ത് സൃഷ്ടിക്കാനുമാണ് തന്റെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions