യു.കെ.വാര്‍ത്തകള്‍

മക്കള്‍ മടിപിടിച്ചു വീട്ടിലിരുന്നാല്‍ മാതാപിതാക്കളുടെ പോക്കറ്റ് കീറും; 160 പൗണ്ട് വരെ പിടിക്കും

മതിയായ കാരണങ്ങള്‍ ഇല്ലാതെ മക്കള്‍ സ്‌കൂളില്‍ പോകാതെ വിട്ടുനിന്നാല്‍ മാതാപിതാക്കള്‍ അടക്കേണ്ട പിഴ തുക വര്‍ധിപ്പിച്ചു. കാരണമില്ലാതെയും അനുമതിയില്ലാതെയും തുടര്‍ച്ചയായി അഞ്ചു ദിവസം സ്‌കൂളില്‍ ഹാജരാകാത്ത കുട്ടികളുടെ മാതാപിതാക്കളാണ് പിഴ അടക്കേണ്ടി വരിക. നിലവില്‍ 60 പൗണ്ട് ഉണ്ടായിരുന്ന പിഴ 80 പൗണ്ട് ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. അതുപോലെ ഈ പിഴ 21 ദിവസങ്ങള്‍ക്കുള്ളില്‍ അടച്ചില്ലെങ്കില്‍ 120 പൗണ്ട് എന്നത് 160 പൗണ്ട് ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്.

എന്നാല്‍, ആദ്യ തവണ പിഴയൊടുക്കിയതിന് ശേഷം മൂന്നു വര്‍ഷത്തിനുള്ളില്‍ പിഴയൊടുക്കേണ്ടി വന്നാല്‍ പിഴ തുകയായി 160 പൗണ്ട് തന്നെ അടക്കേണ്ടതായി വരും. മൂന്നാമതൊരു തവണ കൂടി പിഴയൊടുക്കുന്നതിനുള്ള നോട്ടീസ് നല്‍കാന്‍ ഇതില്‍ വ്യവസ്ഥയില്ല. അതിനു പകരമായി പ്രോസിക്യൂഷന്‍ ഉള്‍പ്പടേയുള്ള നിയമനടപടികള്‍ മാതാപിതാക്കള്‍ നേരിടേണ്ടതായി വരും.

2022- 23 കാലഘട്ടത്തില്‍ അനധികൃതമായി സ്‌കൂളില്‍ നിന്നും വിട്ടുനിന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് 4 ലക്ഷം പെനാല്‍റ്റി നോട്ടീസുകളാണ് നല്‍കിയത്. കോവിഡ് പൂര്‍വ്വ കാലത്തേക്കാള്‍ വളരെയധികം കൂടുതലാണിത്.

ഇതില്‍ 89.3 ശതമാനം കേസുകളിലും കുട്ടികള്‍ അനധികൃതമായി സ്‌കൂളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കാരണമായത് മാതാപിതാക്കള്‍ തന്നെയാണ്. ചെലവ് കുറഞ്ഞ ഒഴിവുകാലം ലക്ഷ്യം വെച്ച്, സ്‌കൂള്‍ പ്രവര്‍ത്തന ദിനങ്ങളില്‍ തന്നെ ഒഴിവുകാല യാത്രകള്‍ ആസൂത്രണം ചെയ്യുന്നതാണ് ഇതിന് കാരണം എന്ന് വിദ്യാഭ്യാസ വകുപ്പ് ഡിസംബറില്‍ പുറത്തു വിട്ട കണക്കുകളില്‍ പറയുന്നു.

ആവശ്യത്തിന് അധ്യാപകരില്ലാതെ പല സ്‌കൂളുകളും ക്ലേശിക്കുമ്പോള്‍, കെട്ടിടങ്ങള്‍ പലതും അറ്റകുറ്റപ്പണികള്‍ നടത്താതിരിക്കുമ്പോള്‍, സര്‍ക്കാര്‍ മാതാപിതാക്കളില്‍ നിന്നും കൂടുതല്‍ പിഴയൊടുക്കാനാണ് ശ്രദ്ധ കാണിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. സ്‌കൂളില്‍ ഹാജരാകുക എന്നത് പ്രധാനപ്പെട്ട കാര്യമാണെങ്കിലും മാതാപിതാക്കള്‍ക്ക് ഇത്ര വലിയ പിഴ ശിക്ഷ വിധിക്കുന്നത് നീതീകരിക്കാനാവില്ല എന്ന് വിമര്‍ശിക്കുന്നവരും ഉണ്ട്.


  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions