ബിസിനസ്‌

പൗണ്ടിന് ചാകരക്കാലം; രൂപയ്‌ക്കെതിരെ റെക്കോര്‍ഡ് നേട്ടത്തില്‍; ഡോളറിനെതിരെയും മികച്ചനില

യുകെ സമ്പദ് വ്യവസ്ഥ വലിയ നേട്ടം അവകാശപ്പെടാത്ത സമയത്തും പൗണ്ടിന് വലിയ കുതിപ്പ്. പ്രധാന കറന്‍സികള്‍ക്കെതിരെ വലിയ നേട്ടമാണ് സ്‌റ്റെര്‍ലിംഗ്‌ നടത്തുന്നത്. 111.18 എന്ന ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലാണ് തുടരുന്നത്. ഇതോടെ നാട്ടിലേയ്ക്ക് പണമയക്കാനുള്ള പ്രവാസികളുടെ താല്‍പ്പര്യം കൂടിയിട്ടുണ്ട്.

യുകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുന്നത് ഒഴിവാക്കുമെന്ന പ്രതീക്ഷ ശക്തമായതോടെയാണ് കറന്‍സി കരുത്തു നേടിയത്. ഡോളറിനെതിരെ മൂല്യം 1.32ആയാണ് മുന്നോട്ട് പോയത്. ഈ വര്‍ഷം ഡോളറിന് എതിരെ സ്‌റ്റെര്‍ലിംഗ് കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുമെന്നാണ് അനലിസ്റ്റുകളുടെ പക്ഷം. 1.35 ഡോളര്‍ വരെ എത്തുമെന്നാണ് യുഎസ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഗോള്‍ഡ്മാന്‍ സാഷസ് പ്രവചനം.

2022 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ശക്തമായ നിലയിലേക്കാണ് ഇത് നീങ്ങിയത്. കറന്‍സി ശക്തമായ നിലയിലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മികച്ച സാമ്പത്തിക വളര്‍ച്ചയും, യുഎസില്‍ കുത്തനെയുള്ള പലിശ നിരക്ക് വെട്ടിക്കുറയ്ക്കലിനും സാധ്യത തെളിയുന്ന സാഹചര്യത്തിലാണ് ഈ പ്രകടനം.

ഓഗസ്റ്റ് മാസത്തിലും പലിശ നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്കിടയില്‍ ഇല്ലാതായതോടെയാണ് പൗണ്ടിന്റെ മൂല്യം ഉയര്‍ന്നത് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അതോടൊപ്പം തന്നെ പുതിയ ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുമെന്ന വിപണി പ്രതീക്ഷയും പൗണ്ടിന്റെ മൂല്യം ഉയരുന്നതിന് ഇടയാക്കി.

ലിസ് ട്രസിന്റെ ദുരന്തമായി മിനി ബജറ്റിന് ശേഷം 1.04 ഡോളറിലേക്ക് റെക്കോര്‍ഡ് തകര്‍ച്ച നടത്തിയ ശേഷമാണ് ഈ ശക്തമായ തിരിച്ചുവരവ്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിയ്ക്കുമെന്ന പ്രതീക്ഷ സജീവമാണ്.

യുകെയിലെ ഉയര്‍ന്ന പലിശ നിരക്കുകള്‍ കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനു കാരണമാകും. ഇത് മറ്റ് കറന്‍സികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, പൗണ്ടിന്റെ മൂല്യം കൂടുതല്‍ ഉയര്‍ത്തുന്നതിന് സഹായകരമാകും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്. യുകെ നിരക്കുകള്‍ കൂടുതല്‍ കാലം ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന നിലപാടിലൂടെയാണ് കറന്‍സി വിപണികള്‍ പ്രതികരിച്ചത്.

നാട്ടിലേയ്ക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് പൗണ്ടിന്റെ മൂല്യം കൂടി നില്‍ക്കുന്നത് സന്തോഷകരമാണ്. എന്നാല്‍ ലോണെടുത്തു പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് രൂപയുടെ മൂല്യം ഇടിയുന്നത് ഭാരമാണ്.

കൂടാതെ യൂറോയ്ക്ക് എതിരെ 1.1852 യൂറോ എന്ന നിലയിലും പൗണ്ട് കരുത്ത് തെളിയിക്കുന്നുണ്ട്. പൗണ്ട് ശക്തിപ്പെട്ടത് ഹോളിഡേ യാത്രക്ക് ഇറങ്ങുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions