യു.കെ.വാര്‍ത്തകള്‍

മുന്‍ സര്‍ക്കാരിനെ പഴിച്ചു ഒക്ടോബറിലെ ഇടക്കാല ബജറ്റ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായിരിക്കുമെന്ന് പ്രധാനമന്ത്രി

ഒക്ടോബറിലെ ഇടക്കാല ബജറ്റില്‍ നികുതി വര്‍ദ്ധനവ് ഉണ്ടായേക്കുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുധനത്തില്‍ ഉണ്ടായ 22 ബില്യണ്‍ പൗണ്ടിന്റെ കമ്മി നികത്തുന്നതിനായി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചില നടപടികള്‍ വേണ്ടി വരും എന്നാണ് അദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കഴിഞ്ഞ 14 വര്‍ഷക്കാലത്തെ ഭരണം വരുത്തിയ കേടുകള്‍ തീര്‍ക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കുമെന്നും പ്രധാനമന്ത്രി ആയതിന് ശേഷം നമ്പര്‍ 10 ല്‍ നിന്നും നടത്തിയ ആദ്യത്തെ പ്രധാന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ഡൗണിംഗ് സ്ട്രീറ്റിലെ റോസ് ഗാര്‍ഡണില്‍ നിന്നും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെ ഓഹരികളും, പ്രോപ്പര്‍ട്ടികളും വില്‍ക്കാന്‍ ജനങ്ങളുടെ നെട്ടോട്ടം ആണ്. ശുഭകരമായതൊന്നും സംസാരിക്കാനില്ലെന്ന മട്ടിലെത്തിയ സ്റ്റാര്‍മര്‍ കുറച്ച് കാലത്തേക്ക് വേദന അനുഭവിച്ച് ദീര്‍ഘകാല നന്മ നേടണമെന്ന് പറയുകയാണ് ചെയ്തത്.

ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ്, ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് എന്നിവയ്ക്ക് പുറമെ പെന്‍ഷന്‍ റെയ്ഡും ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി സൂചിപ്പിച്ചു. ഇതോടെയാണ് പണം നഷ്ടമാകുന്നത് ഒഴിവാക്കാനായി ആളുകള്‍ ഓഹരികളും, പ്രോപ്പര്‍ട്ടിയും വില്‍ക്കാന്‍ ശ്രമം തുടങ്ങുന്നത്. പുതിയ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിക്കുന്ന ബജറ്റ് വേദനാജനകമാകുമെന്ന് സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശക്തമായ ചുമലുകള്‍ ഉള്ളവര്‍ കൂടുതല്‍ ഭാരം ചുമക്കേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നികുതികള്‍ വര്‍ദ്ധിപ്പിക്കാനില്ലെന്ന് മുന്‍പ് വാഗ്ദാനം നല്‍കിയ ശേഷമാണ് ഈ തിരിച്ചടി. വരാനിരിക്കുന്ന മോശം വാര്‍ത്തയുടെ ആഘാതം കുറയ്ക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് ഷാഡോ ചീഫ് സെക്രട്ടറി ട്രഷറി ലോറാ ട്രോട്ട് വിമര്‍ശിച്ചു.

'പെന്‍ഷന്‍, നിക്ഷേപങ്ങള്‍, വീടുകള്‍ എന്നിവയൊന്നും സുരക്ഷിതമാകില്ല. ബ്രിട്ടനിലെ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയത് തകര്‍ക്കുന്ന രീതിയിലാകും നികുതി വര്‍ദ്ധന', ട്രോട്ട് ചൂണ്ടിക്കാണിച്ചു. 22 ബില്ല്യണ്‍ പൗണ്ടിന്റെ വരുമാന കുറവ് ഉണ്ടെന്ന് പല തവണ ആവര്‍ത്തിച്ച ലേബര്‍ ഗവണ്‍മെന്റ് ഇതിനുള്ള വഴികള്‍ കണ്ടെത്താനാണ് നികുതികള്‍ ഉയര്‍ത്തുക. നേരത്തെ, വരുമാന നികുതി, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന കാര്യം പ്രധാനമന്ത്രിയും ചാന്‍സലറും നിഷേധിച്ചിരുന്നു.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions