യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ആശുപത്രികളിലെ സുദീര്‍ഘ കാത്തിരിപ്പുകള്‍ ആയിരങ്ങളുടെ ജീവനെടുക്കുന്നു; ട്രാക്കിലെത്തിക്കാന്‍ 5 വര്‍ഷത്തിലേറെ വേണം

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ നേരിടുന്ന സുദീര്‍ഘ കാത്തിരിപ്പുകള്‍ ഉടനെയൊന്നും പരിഹരിക്കപ്പെടില്ല. കാത്തിരിപ്പ് സമയം ട്രാക്കിലെത്തിക്കാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തിലേറെ വേണമെന്ന് ആണ് മുന്നറിയിപ്പ്. ആശുപത്രികള്‍, ജിപി, മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസുകള്‍ എന്നിങ്ങനെ സകല മേഖലകളിലും രോഗികള്‍ നേരിടുന്ന സുദീര്‍ഘമായ കാത്തിരിപ്പുകള്‍ ആയിരക്കണക്കിന് രോഗികളെ അനാവശ്യ മരണങ്ങളിലേക്ക് തള്ളിവിടുകയാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. എന്‍എച്ച്എസും, ആളുകളും തമ്മിലുള്ള സാമൂഹിക കരാര്‍ തകര്‍ന്നതായും ലോര്‍ഡ് അരാ ഡാര്‍സി നടത്തിയ പഠനത്തില്‍ കണ്ടെത്തി. ലേബര്‍ അധികാരത്തിലെത്തിയ ശേഷമാണ് എന്‍എച്ച്എസ് റിവ്യൂ നടത്താന്‍ ഉത്തരവിട്ടത്.

ഈ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി എന്‍എച്ച്എസ് അടിയന്തര പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാക്കണമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വാദിക്കും. എന്നാല്‍ ലേബര്‍ വാഗ്ദാനം ചെയ്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം സാധാരണ നിലയില്‍ തിരിച്ചെത്തിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. നാല് മുതല്‍ എട്ട് വര്‍ഷം വരെ ഇതിനായി വേണ്ടിവരുമെന്നാണ് പ്രമുഖ സര്‍ജനായ ഡാര്‍സിയുടെ കണക്കുകൂട്ടല്‍.

സുപ്രധാന പുരോഗതി നേടാന്‍ കഴിയുമെങ്കിലും ഒരു പാര്‍ലമെന്റിന്റെ സമയത്ത് വെയ്റ്റിംഗ് ലിസ്റ്റ് ഇല്ലാതാക്കുന്നതും, പ്രകടനനിലവാരം ഉയര്‍ത്തുന്നതും ഒരേ സമയം സാധ്യമാകുമെന്ന് കരുതുന്നില്ല, ഡാര്‍സി പറയുന്നു. മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് നേരിട്ട അവഗണനയാണ് എന്‍എച്ച്എസിന്റെ ദുര്‍ഗതിക്ക് കാരണമെന്നും 142 പേജുള്ള റിപ്പോര്‍ട്ടില്‍ മുന്‍ ആരോഗ്യ മന്ത്രി കൂടിയായ ഡാര്‍സി ചൂണ്ടിക്കാണിക്കുന്നു.

യുകെയിലെ പ്രായമേറിയവരുടെയും, വളരുന്നവരുടെയും ഇടയില്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ വന്‍ ഡിമാന്‍ഡ് നേരിടുന്ന ഘട്ടത്തില്‍ രോഗികള്‍ക്ക് സമയത്ത് ചികിത്സ നല്‍കുന്നത് അസാധ്യമായി മാറിയിട്ടുണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കി. 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തിന് കീഴില്‍ എന്‍എച്ച്എസ് എ&ഇകള്‍ ദു:സ്ഥിതിയിലേക്ക് മാറിയെന്ന് ഡാര്‍സി കുറ്റപ്പെടുത്തുന്നു. നീണ്ട കാത്തിരിപ്പുകള്‍ പ്രതിവര്‍ഷം 14,000 പേരുടെ ജീവന്‍ അധികമായി കവരുന്നു.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions