യു.കെ.വാര്‍ത്തകള്‍

യുവ ഡ്രൈവര്‍മാരുടെ കാര്‍ ഇന്‍ഷുറന്‍സ് തുകയില്‍ വര്‍ധനവ്; ശരാശരി ഇന്‍ഷുറന്‍സ് തുക 3000 പൗണ്ടില്‍

ബ്രിട്ടനിലെ യുവ ഡ്രൈവര്‍മാര്‍ അവരുടെ വരുമാനത്തിന്റെ 10 ശതമാനത്തിലധികം കാര്‍ ഇന്‍ഷുറന്‍സിനായി ചെലവാക്കേണ്ട സ്ഥിതിയാണെന്നു പുതിയ കണക്കുകള്‍. 18 വയസ് ഉള്ള ഡ്രൈവര്‍മാര്‍ ഇന്‍ഷുറന്‍സിന് പ്രതിവര്‍ഷം 2000 പൗണ്ട് വരെ പ്രീമിയമായി നല്‍കേണ്ടി വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ വന്‍ വര്‍ദ്ധനവാണ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിച്ചതോടെ അഞ്ചില്‍ ഒരു യുവ ഡ്രൈവര്‍മാര്‍ വീതം പറയുന്നത് തങ്ങള്‍ വാഹനം ഓടിക്കുന്നത് കുറച്ചു കൊണ്ടു വരികയാണ് എന്നാണ്.

18 നും 21 നും ഇടയില്‍ പ്രായമുള്ള ഡ്രൈവര്‍മാര്‍ക്ക് ശരാശരി കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഇപ്പോള്‍ ഏകദേശം 2,350 പൗണ്ട് ആയിരിക്കുകയാണ് എന്ന കണ്‍ഫ്യൂസ്ഡ് ഡോട്ട് കോമിന്റെ ഏറ്റവും പുതിയ കണക്കില്‍ പറയുന്നു. ഈ കമ്പാരിസണ്‍ സൈറ്റിലെ ഏറ്റവും പുതിയ ഇന്‍ഷുറന്‍സ് പ്രീമിയം ഇന്‍ഡെക്സ് കാണിക്കുന്നത് ഈ പ്രായത്തിലുള്ളവരുടെ ഇന്‍ഷുറന്‍സ് തുകയില്‍ 17 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി എന്നാണ്. ഇത് ഈ പ്രായത്തിലുള്ളവരുടെ ശരാശരി വാര്‍ഷിക വരുമാനമായ 23,668 പൗണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ അതിന്റെ 9.9 ശതമാനത്തോളം വരും. അതായത്, മൊത്തം വരുമാനത്തിന്റെ 9.9 ശതമാനം ചെലവാക്കേണ്ടി വരുന്നത് കാര്‍ ഇന്‍ഷുറന്‍സിനായിട്ടാണെന്ന് ചുരുക്കം.

സമായമായ രീതിയില്‍ പ്രായം ഇരുപതുകളില്‍ ഉള്ള ഡ്രൈവര്‍മാര്‍ക്കും ഈ പ്രശ്നം ഉണ്ട്. 22 മുതല്‍ 29 വരെയുള്ളവരുടെ ഇന്‍ഷുറന്‍സ് തുകയില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ 11 ശതമാനം വര്‍ദ്ധനയുണ്ടായി അത് 1,484 പൗണ്ട് ആയി ഉയര്‍ന്നു. ഇതോടെ ശരാശരി 32,172 പൗണ്ട് വാര്‍ഷിക വരുമാനം ഉള്ള ഇക്കൂട്ടര്‍ക്ക് ഇന്‍ഷുറന്‍സ് തുകയ്ക്കായി വരുമാനത്തിന്റെ 5 ശതമാനം ചെലവാക്കേണ്ടതായി വരുന്നു. എന്നാല്‍, പ്രതിമാസ തവണകളായിട്ടാണ് ഇന്‍ഷുറന്‍സ് അടക്കുന്നതെങ്കില്‍, ഇപ്പോള്‍ നല്‍കുന്നതിന്റെ 50 ശതമാനത്തിനടുത്ത് അധികമായി നല്‍കേണ്ടി വരും.

പ്രതിമാസ തവണകളായി ഇന്‍ഷുറന്‍സ് തുക അടയ്ക്കുന്നവര്‍ക്ക് 45 ശതമാനം വരെ എ പി ആര്‍ ചുമത്തുന്നതായി ദിസ് ഈസ് മണി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഷുറന്‍സ് സ്ഥാപനമായ ഐ ജി ഒ4, തെക്കന്‍ ലണ്ടനില്‍ 999.95 വാര്‍ഷിക ഇന്‍ഷുറന്‍സ് ക്വോട്ട് ചെയ്ത ഉപഭോക്താവിനോട് മാസത്തവണ ആണെങ്കില്‍ ആ തുക 1,158.11 പൗണ്ട് ആയി വര്‍ദ്ധിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതായത് 41.5 ശതമാനത്തിന്റെ വര്‍ദ്ധനവ്. ഐ ജി04 അവരുടെ ശരാശരി എ പി ആര്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ രംഗത്തെ പ്രമുഖരായ സ്വിന്‍ടണ്‍, ഹേസ്റ്റിംഗ്‌സ് ഡയറക്ട്,എ എ തുടങ്ങിയവര്‍ ശരാശരി 26.9 ശതമാനത്തിനും 33.8 ശതമാനത്തിനും ഇടയില്‍ എ പി ആര്‍ ഈടാക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions