യു.കെ.വാര്‍ത്തകള്‍

19000 പൗണ്ടിന്റെ സമ്മാനങ്ങളും 20000 പൗണ്ട് സംഭാവനയും; സ്റ്റാര്‍മര്‍ വിവാദത്തില്‍

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പാര്‍ലമെന്ററി നിയമങ്ങള്‍ ലംഘിച്ചെന്ന് വിമര്‍ശനം. ജൂലൈയില്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകുന്നതിന് മുമ്പും ശേഷവും ലോര്‍ഡ് അല്ലി സ്റ്റാര്‍മറുടെ ഭാര്യ ലേഡി വിക്ടോറിയ സ്റ്റാര്‍മറിന് വിലകൂടിയ വസ്ത്രങ്ങള്‍ നല്‍കുകയും ഒരു സ്വകാര്യ ഷോപ്പറിനെ ഏര്‍പ്പാട് ചെയ്യുകയും ചെയ്‌തെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണം.

ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ലോര്‍ഡ് അല്ലി 19000 പൗണ്ടിന്റെ വസ്ത്രങ്ങളും ഗ്ലാസുകളും പ്രധാനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. 200 മില്യണ്‍ പൗണ്ട് ആസ്തിയുള്ള ലോര്‍ഡ് അല്ലി തെരഞ്ഞെടുപ്പില്‍ സ്റ്റാര്‍മറിനായി 20000 പൗണ്ട് ചിലവാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ന്യായീകരണവുമായി വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രംഗത്തുവന്നു. പ്രധാനമന്ത്രിയുടെ വസ്ത്രങ്ങളുടെ ചെലവുകള്‍ക്കായി യുകെ സര്‍ക്കാര്‍ പ്രത്യേകമായി ഫണ്ടു നല്‍കുന്നില്ല. ലോക വേദിയില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ നേതാക്കള്‍ക്ക് വസ്ത്രമുള്‍പ്പെടെ കാര്യങ്ങള്‍ക്ക് അലവന്‍സ് നല്‍കുന്നില്ല. ലേബര്‍ പാര്‍ട്ടിയെ പിന്തുണക്കുന്നവര്‍ നേതാക്കള്‍ക്കും പ്രധാനമന്ത്രിക്കും സമ്മാനങ്ങളും സംഭാവനകളും നല്‍കാറുണ്ട്.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions