യു.കെ.വാര്‍ത്തകള്‍

ട്രംപ് ജയത്തിന് പിന്നാലെ ലണ്ടനിലെ യു എസ് എംബസിക്ക് മുന്നില്‍ പ്രതിഷേധം; പരിഹസിച്ചു സോഷ്യല്‍മീഡിയ

അമേരിക്കന്‍ ജനത തങ്ങളുടെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിനെ തിരഞ്ഞെടുത്തതില്‍ ലണ്ടനില്‍ പ്രതിഷേധം. ലണ്ടനിലെ അമേരിക്കന്‍ എംബസിക്ക് മുന്നിലായിരുന്നു പ്രതിഷേധത്തിനായിനു ആഹ്വാനം നല്‍കിയത്. ട്രംപിന്റെ വിജയം സുനിശ്ചിതമായതോടെ ആദ്യം പ്രതിഷേധ ആഹ്വാനം നല്‍കിയത് സ്റ്റാന്‍ഡ് അപ് ടു റേസിസം എന്ന ഗ്രൂപ്പാണ്. അബോര്‍ഷന്‍ റൈറ്റ്‌സ്, സ്റ്റോപ്പ് ദി വാര്‍ കൊയലിഷന്‍ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരും 'നോ ടു ട്രംപ്' പ്രക്ഷോഭണത്തിനൊരുങ്ങി.

ട്രംപിന്റെ വംശീയ ചിന്തകള്‍ക്കും, ആശയഭ്രാന്തിനും വെറുപ്പ് വിതറുന്ന സമീപനത്തിനും എതിരെ പ്രതിഷേധം എന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്ന ആഹ്വാനങ്ങളില്‍ പറഞ്ഞിരുന്നത്. പിന്നീട് അവര്‍ എംബസിക്ക് മുന്‍പില്‍ തടിച്ചു കൂടി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു.

അതിനിടെ ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലേറിയ ട്രംപിനെതിരെ യുകെയിലെ എംബസിയില്‍ പ്രതിഷേധിക്കുന്നതില്‍ സോഷ്യല്‍മീഡിയയില്‍ പരിഹാസം ഉയരുന്നുണ്ട്. പ്രതിഷേധക്കാരുടെ അവസ്ഥയില്‍ സഹതാപമുണ്ടെന്ന് ചിലര്‍ കമന്റ് ചെയ്യുന്നു. നിങ്ങള്‍ക്ക് എന്തുപറ്റി, പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരും പറഞ്ഞില്ലേ എന്നാണ് മറ്റൊരു കമന്റ്. പ്രതിഷേധക്കാരെ പരിഹസിക്കുന്ന നിരവധി കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

അതേസമയം യുഎസ് തെരഞ്ഞെടുപ്പില്‍ ജനകീയ വിധിയാണ് ഉണ്ടായിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ വിജയം യുകെയില്‍ ഒരു വിഭാഗം ആഘോഷിക്കുന്നുമുണ്ട്.

അതിനിടെ, ട്രംപിനെ നിയോ നാസി എന്നീ വാക്കുകള്‍ ഉപയോഗിച്ച് വിമര്‍ശിച്ച ഫോറിന്‍ സെക്രട്ടറിയും മറ്റ് മുതിര്‍ന്ന ലേബര്‍ നേതാക്കളും മാപ്പു പറയണമെന്ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ആവശ്യപ്പെട്ടു.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions