യു.കെ.വാര്‍ത്തകള്‍

സ്ത്രീകളെ നോക്കി ചൂളമടിച്ചാലും കമന്റടിച്ചാലും ഇനി 1000 പൗണ്ട് പിഴ!

കിഴക്കന്‍ ലണ്ടനിലെ ബാര്‍ക്കിംഗ് ആന്‍ഡ് ഡഗെന്‍ഹാം കൗണ്‍സില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും സംരക്ഷിക്കുന്നതിനായി ചൂളമടിക്കുന്നതും പരിഹാസപൂര്‍വ്വം കൂക്കി വിളിക്കുന്നതും 1000 പൗണ്ട് പിഴ ക്ഷണിച്ചു വരുത്തുന്ന കുറ്റകൃത്യമാക്കി. പൊതു ഇടങ്ങളിലെ സുരക്ഷാ നിര്‍ദ്ദേശങ്ങളുടെ ഭാഗമായിട്ടാണ് ഇവയെ കൂടി ലൈംഗിക പീഢനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരകളാവുകയോ, അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാകുകയോ ചെയ്താല്‍ അത് ഒരു ഓണ്‍ലൈന്‍ ഫോം വഴി അറിയിക്കുവാനാണ് പ്രദേശ വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, സംഭവം തെളിയിക്കുന്ന വ്യക്തമായ ദൃശ്യങ്ങളോ ശബ്ദങ്ങളോ ഇല്ലാത്ത വീഡിയോകളുടെ അഭാവത്തില്‍ കുറ്റം എങ്ങനെ തെളിയിക്കാനാകും എന്നതില്‍ കൗണ്‍സില്‍ വ്യക്തത വരുത്തിയിട്ടില്ല.

ബ്രിട്ടന്റെ മറ്റു ചില ഭാഗങ്ങളില്‍ പൊതുയിട സുരക്ഷാ ഉത്തരവുകള്‍ നിലവിലുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് പ്രച്ഛന്നവേഷധാരികളായ പോലീസുകാര്‍ നടത്തിയ ഓപ്പറേഷനില്‍ ഇല്‍ഫോര്‍ഡില്‍ ഒരാള്‍ കുടുങ്ങിയത്. പൊതുയിട സുരക്ഷാ നിയമപ്രകാരം ആദ്യമായി കേസിലകപ്പെടുന്നതും അയാളായിരുന്നു. അന്ന് നൂറ് പൗണ്ട് ആയിരുന്നു ശിക്ഷയായി വിധിച്ചത്. ഇല്‍ഫോര്‍ഡ് ടൗണ്‍ സെന്ററില്‍ വെച്ചായിരുന്നു ഇയാളെ പിടികൂടിയത്.

ഇതു സംബന്ധിച്ച ഒരു പഠനം നടത്തിയ ബാര്‍ക്കിംഗ് ആന്‍ഡ് ഡെഗെന്‍ഹാം കൗണ്‍സിലര്‍മാര്‍ കണ്ടെത്തിയത് 15 ശതമാനത്തോളം വനിതകള്‍ വാക്കുകള്‍ കൊണ്ടുള്ള അവഹേളനങ്ങള്‍ക്ക് പാത്രമാകുന്നു എന്നാണ്. പത്തിലൊന്ന് പേര്‍ പറഞ്ഞത് തങ്ങളെ പുരുഷന്മാര്‍ പിന്തുടരുകയോ, തങ്ങളുടെ ഇടങ്ങളിലേക്ക് അതിക്രമിച്ചു കയറുകയോ ചെയ്തു എന്നാണ്. പത്ത് ശതമാനം പേരാണ് ചൂളമടിയെ കുറിച്ച് പരാതിപ്പെട്ടത്.

അതോടെയാണ് പുതിയ ഉത്തരവുമായി കൗണ്‍സില്‍ രംഗത്തെത്തിയത്. ചൂളമടിച്ചു പിടിക്കപ്പെട്ടാല്‍ 100 പൗണ്ടിന്റെ ഫിക്സ്ഡ് പെനാലിറ്റി നോട്ടീസ് ലഭിക്കും. അത് അടക്കാതിരുന്നാല്‍ 1000 പൗണ്ട് വരെ പിഴയൊടുക്കേണ്ടതായി വരും. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ കുറയ്ക്കാന്‍ ഈ നിയമം സഹായിക്കുമെന്നാണ് കൗണ്‍സിലര്‍ സയ്യ്ദ് ഘാനി പറഞ്ഞത്. ടൗണ്‍ സെന്ററുകളില്‍ ലൗഡ്‌സ്പീക്കറുകള്‍ ഉപയോഗിക്കുന്നതും, പൊതുയിടങ്ങളീല്‍ മൂത്ര വിസര്‍ജ്ജനം നടത്തുന്നതും മദ്യപിക്കുന്നതും ഈ നിയമം വഴി നിരോധിച്ചിട്ടുണ്ട്. പൊതുയിടങ്ങളില്‍ തുപ്പുന്നതും, ശല്യമാകുന്ന തരത്തില്‍ ഭിക്ഷാടനം നടത്തുന്നതും എല്ലാം ശിക്ഷ ക്ഷണിച്ചു വരുത്തിയേക്കാം.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions