യു.കെ.വാര്‍ത്തകള്‍

ആശ്വാസ ആലിംഗനം മണിക്കൂറിന് 70 പൗണ്ട്

പുതിയകാലത്ത് പിരിമുറുക്കവും ഒറ്റപ്പെടലും സമ്മര്‍ദവും ആളുകളെ വരിഞ്ഞു മുറുകുകയാണ്. അതിന്റെ ഫലമായി മാനസിക ആരോഗ്യവും മോശമാകുന്നു. തിരക്കേറിയ ആധുനിക കാലത്തു തങ്ങളുടെ പ്രശ്നങ്ങള്‍ ക്ഷമയോടെ കേട്ട് ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കാന്‍ ആളുകള്‍ വന്നിരിക്കുകയാണ്. പ്രൊഫഷണല്‍ കഡ്‌ലര്‍ അഥവാ ഹഗ്ഗര്‍ എന്ന ജോലിയ്ക്കു ജനപ്രീതി ഏറിവരുകയാണ്.

മാഞ്ചസ്റ്ററുകാരിയും 42 കാരിയുമായ അനിക്കോ റോസ് അത്തരത്തില്‍ പുതിയൊരു തൊഴിലിടം സൃഷ്ടിക്കുകയും അതില്‍ നിന്ന് മികച്ച വരുമാനം കണ്ടെത്തുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ഏകാന്തത അനുഭവപ്പെടുന്നുണ്ടെങ്കില്‍ അനിക്കോയുടെ സാന്നിധ്യം നിങ്ങള്‍ക്ക് ആവശ്യപ്പെടാം. അത് തന്നെയാണ് അവരുടെ ജോലിയും. സമൂഹത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ഒപ്പം നിന്ന് ആശ്വസിപ്പിക്കാന്‍, ഒന്ന് കെട്ടിപ്പിടിക്കാന്‍ ഒരു തുണയില്ലാത്തവര്‍ക്കായി അനിക്കോ റോസിന്റെ ആലിംഗനം ലഭ്യമാണ്. മാനസികമായ തകര്‍ച്ചയുടെയും സന്തോഷത്തിന്റെയും നിമിഷങ്ങളില്‍ വൈകാരിക പിന്തുണ നല്‍കുന്നതിന് അനിക്കോ റോസിന് മണിക്കൂറിന് 70 പൗണ്ടാണ് ചര്‍ജ്ജ്.

അനിക്കോ റോസ് ഈ രംഗത്തെ ഒറ്റപ്പെട്ട ഒരാളല്ല. ലോകമെമ്പാടും ഇപ്പോള്‍ ഹഗ്ഗര്‍മാരുടെ ആവശ്യം കൂടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവരൊരിക്കലും നിങ്ങളോടൊപ്പം ജീവിക്കില്ല. എന്നാല്‍ നിങ്ങളുടെ നിമിഷങ്ങളില്‍ നിങ്ങള്‍ക്കൊപ്പം ഒരു പ്രൊഫഷണല്‍ സമീപനത്തോടെ നില്‍ക്കുന്നു. സമ്മര്‍ദ്ദവും ഏകാന്തതയും അലട്ടുന്നവര്‍ക്ക് ആലിംഗനം ഏറെ ആശ്വാസം നല്‍കുന്നെന്ന് അനിക്കോ പറയുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് അനിക്കോ റോസ് ഈ പുതിയ തൊഴിലിടം തെരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ന് ഈ രംഗത്തെ വിദഗ്ദരില്‍ ഒരാളാണ് അനിക്കോ. സമൂഹ മാധ്യമങ്ങളിലൂടെയും സ്വന്തം വെബ്‌സൈറ്റിലൂടെയും ആളുകള്‍ അനിക്കയുടെ സാമീപ്യത്തിനായി അന്വേഷിച്ചെത്തുന്നു. മനുഷ്യ സ്പര്‍ശം സന്തോഷത്തിന്റെ ശക്തമായ സാമീപ്യമാണെന്ന് അനിക്കോ വിശ്വസിക്കുന്നു. ഒരാളെ കെട്ടിപ്പിടിക്കുന്നത്, കുറച്ച് സെക്കന്‍ഡുകള്‍ ആണെങ്കില്‍ പോലും, സന്തോഷം ഉയര്‍ത്തുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.

കഡ്‌ലിംഗ് വിദഗ്ദ്ധനായ അനിക്കോ റോസ് തന്റെ സേവനങ്ങള്‍ക്ക് ഗണ്യമായ പ്രതിഫലം വാങ്ങുന്നു. മണിക്കൂറിന് 70 പൗണ്ട് (ഏകദേശം 7,400 രൂപ). അനിക്കോ റോസിന്റെ ക്ലൈന്റുകളില്‍ ഭൂരിഭാഗവും 20 നും 65 നും ഇടയില്‍ പ്രായമുള്ളവരാണ്. പലരും ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെഷനുകളാണ് തെരഞ്ഞെടുക്കുന്നത്. നിരവധി പേരാണ് സമാധാനത്തിനും ആശ്വാസത്തിനും മാനസിക പിന്തുണയ്ക്കുമായി അനിക്കോയെ സമീപിക്കുന്നത്. തന്റെ ക്ലൈന്റുകളില്‍ പലരും സ്ഥിരം ആളുകളാണെന്നും അനിക്കോ പറയുന്നു. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ അനിക്കോയുടെ സേവനം ലഭ്യമാണ്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions