യു.കെ.വാര്‍ത്തകള്‍

കൗണ്‍സില്‍ ടാക്‌സില്‍ 110 പൗണ്ട് വര്‍ധനയ്ക്ക് അനുമതി നല്‍കി മന്ത്രിമാര്‍

പണപ്പെരുപ്പത്തെ മറികടക്കുന്ന കൗണ്‍സില്‍ ടാക്‌സ് വര്‍ധനവുകള്‍ക്ക് അനുമതി നല്‍കി ലേബര്‍ ഗവണ്‍മെന്റ്. ഇതോടെ അടുത്ത വര്‍ഷം കൗണ്‍സില്‍ ടാക്‌സ് ബില്ലുകളില്‍ 110 പൗണ്ട് വരെ ശരാശരി കുതിച്ചുചാട്ടം നേരിടുമെന്നാണ് വ്യക്തമാകുന്നത്. ഉയരുന്ന ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണ് 5 ശതമാനം വരെയുള്ള ബില്‍ വര്‍ധനയ്ക്ക് കൗണ്‍സിലുകള്‍ക്ക് അനുമതി നല്‍കിയതെന്ന് ഡൗണിംഗ് സ്ട്രീറ്റ് ന്യായീകരിക്കുന്നു.

പണപ്പെരുപ്പ നിരക്കായ 1.7 ശതമാനത്തിന്റെ മൂന്നിരട്ടി വര്‍ധനയ്ക്കാണ് അനുമതി. ഇതോടെ ബാന്‍ഡ് ഡി ഭവനങ്ങളുടെ 2171 പൗണ്ട് ബില്ലുകളില്‍ ശരാശരി 110 പൗണ്ട് വരെ വര്‍ധിപ്പിക്കാന്‍ കൗണ്‍സിലുകള്‍ക്ക് സാധിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വര്‍ധനവിന് കളമൊരുക്കിയ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് അവതരണം രണ്ടാഴ്ച പിന്നിടുന്നതിന് മുന്‍പാണ് പുതിയ ആഘാതം.

ടോറി ഭരണത്തില്‍ സമാനമായ കൗണ്‍സില്‍ ടാക്‌സ് വര്‍ധനവുകള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ കടുത്ത വിമര്‍ശനം നടത്തിയവരാണ് ലേബര്‍ പാര്‍ട്ടിക്കാര്‍. ജീവിതച്ചെലവ് കുറയ്ക്കാന്‍ ഈ നികുതി മരവിപ്പിച്ച് നിര്‍ത്തുമെന്നായിരുന്നു കീര്‍ സ്റ്റാര്‍മറുടെ നിലപാട്. എന്നാല്‍ ഈ നിലപാട് ഭരണത്തിലെത്തിയപ്പോള്‍ ലേബര്‍ മാറ്റിയിരിക്കുകയാണ്.

മുന്‍ ലേബര്‍ ഗവണ്‍മെന്റിന്റെ കാലത്ത് ഇരട്ടഅക്ക വര്‍ധനവ് നടത്തിയതോടെയാണ് കണ്‍സര്‍വേറ്റീവുകള്‍ കൗണ്‍സില്‍ ടാക്‌സ് വര്‍ധനവിന് വാര്‍ഷിക ക്യാപ്പ് ഏര്‍പ്പെടുത്തിയത്. ഈ ക്യാപ്പ് ലേബര്‍ ഗവണ്‍മെന്റ് റദ്ദാക്കുമോയെന്ന ടോറി നേതാവ് കെമി ബാഡെനോക്കിന്റെ ചോദ്യത്തിന് പ്രധാനമന്ത്രി സ്റ്റാര്‍മര്‍ കൃത്യമായി മറുപടി നല്‍കിയില്ല. കൗണ്‍സില്‍ ഫിനാന്‍സിലെ 2.4 ബില്ല്യണ്‍ പൗണ്ടിന്റെ കുറവ് ഉയര്‍ന്ന നികുതിയിലൂടെയും, പാര്‍ക്കിംഗ് പോലുള്ള ചാര്‍ജ്ജുകളിലൂടെയും നികത്താവുന്നതാണെന്ന് ബാഡെനോക് ചൂണ്ടിക്കാണിച്ചു.

ഇതോടെയാണ് അടുത്ത വര്‍ഷം 5 ശതമാനം ക്യാപ്പ് തുടരുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിച്ചത്. പണപ്പെരുപ്പം താഴ്ന്ന നിലയില്‍ എത്തിയിട്ടും ഇതില്‍ മാറ്റം വരുത്താന്‍ ലേബര്‍ ഗവണ്‍മെന്റ് തയ്യാറാകുന്നില്ലെന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions