യു.കെ.വാര്‍ത്തകള്‍

ഇന്‍ഹെററ്റന്‍സ് ടാക്സ്; ലണ്ടനിലും ട്രാക്ടറുകളുമായി കര്‍ഷക സമരം

ഇന്‍ഹെററ്റന്‍സ് ടാക്‌സിനെതിരെ വന്‍ കര്‍ഷക പ്രതിഷേധം ലണ്ടനിലും അരങ്ങേറി. ഇന്‍ഹെററ്റന്‍സ് ടാക്‌സില്‍ ബജറ്റില്‍ വരുത്തിയ മാറ്റങ്ങള്‍ കടുത്ത വഞ്ചനയാണെന്ന് നാഷണല്‍ ഫാര്‍മേഴ്‌സ് യൂണിയന്‍ (എന്‍എഫ്‌യു) ആരോപിച്ചു. കഴിഞ്ഞ ദിവസത്തെ പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിന് ആളുകള്‍ നേരെത്തെ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് സംഘാടകരില്‍ ഒരാളായ ക്ലൈവ് ബെയ്‌ലി പറഞ്ഞു. പ്രതിഷേധ റാലി വൈറ്റ്ഹാളിലെ റിച്ച്മണ്ട് ടെറസിലാണ് നടന്നത് . കര്‍ഷകനും ബ്രോഡ്കാസ്റ്ററുമായ ജെറമി ക്ലാര്‍ക്സണ്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു . തങ്ങള്‍ക്ക് പൊതുജനങ്ങളുടെ പിന്തുണ ഉണ്ടെന്നും ആ റാലിയുടെ സഹസംഘാടകനായ സ്റ്റാഫോര്‍ഡ്‌ഷെയര്‍ കര്‍ഷകനായ ക്ലൈവ് ബെയ്‌ലി പറഞ്ഞു.

ഇപ്പോഴത്തെ രൂപത്തില്‍ ഇന്‍ഹെററ്റന്‍സ് ടാക്സ് നിയമം നടപ്പിലാക്കുകയാണെങ്കില്‍ തന്റെ ഫാം വില്‍ക്കേണ്ടി വരുമെന്ന് കന്നുകാലി കര്‍ഷകനായ ഡേവിഡ് ബാര്‍ട്ടണ്‍ പറഞ്ഞു. പല കര്‍ഷകരും തങ്ങള്‍ അടയ്ക്കേണ്ടി വരുന്ന ഭാരിച്ച നികുതിയോര്‍ത്ത് മാനസിക പ്രശ്നങ്ങളെ നേരിടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട് . എന്നാല്‍ ഓരോ വര്‍ഷവും ഏറ്റവും സമ്പന്നമായ എസ്റ്റേറ്റുകളെ മാത്രമേ ഇത് ബാധിക്കുകയുള്ളുവെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ NFU യും കണ്‍ട്രി ലാന്‍ഡ് ആന്‍ഡ് ബിസിനസ് അസോസിയേഷനും (CLA) മൊത്തം 70,000 ഫാമുകളെ ബാധിക്കുമെന്ന് കണക്കാക്കുന്നു.


തന്റെ സര്‍ക്കാരിന്റെ ബജറ്റിലെ നടപടികളെ കുറിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രസംഗിക്കുന്നതിനിടെ വന്‍ പ്രതിഷേധവുമായി കര്‍ഷകര്‍ കഴിഞ്ഞ ആഴ്ച്ച വെയില്‍സില്‍ രംഗത്ത് എത്തിയിരുന്നു . വെയില്‍സ് ലേബര്‍ കോണ്‍ഫറന്‍സിന് പുറത്ത് നൂറുകണക്കിന് പ്രതിഷേധക്കാര്‍ ഫാമുകളുടെ നികുതി നിയമങ്ങളില്‍ മാറ്റം വരുത്തുന്നതിനെ എതിര്‍ത്തുകൊണ്ട് ആണ് പ്രതിഷേധം സംഘടിപ്പിച്ചത് .ബജറ്റിലെ വിവാദ നികുതിക്ക് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് കര്‍ഷക യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി.


പ്രധാനമന്ത്രിയുടെ പ്രസംഗവേദിക്ക് പുറത്ത് ഡസന്‍ കണക്കിന് ട്രാക്ടറുകളും കാര്‍ഷിക വാഹനങ്ങളും പാര്‍ക്ക് ചെയ്തു കൊണ്ടാണ് പ്രതിഷേധക്കാര്‍ രംഗത്ത് വന്നത് . ആയിരക്കണക്കിന് കര്‍ഷക കുടുംബങ്ങളെ ബാധിക്കുന്ന വലിയ ബോംബ് എന്നാണ് ഇന്‍ഹെററ്റന്‍സ് ടാക്സ് നിയമങ്ങളിലെ മാറ്റങ്ങളെ കോണ്‍വി കൗണ്ടി കര്‍ഷകനും ബ്രോഡ്‌കാസ്റ്ററുമായ ഗാരെത് വിന്‍ ജോണ്‍സ് വിശേഷിപ്പിച്ചത് . നികുതി നടപ്പിലാക്കുന്നതിലൂടെ സമൂഹത്തിലെ ദരിദ്രരായ ആളുകളാണ് കഷ്ടപ്പെടാന്‍ പോകുന്നതെന്നും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് ലേബര്‍പാര്‍ട്ടി ഗവണ്‍മെന്റിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കീര്‍ സ്റ്റാര്‍മര്‍ പ്രതിഷേധക്കാരെ കാണുകയോ തന്റെ പ്രസംഗത്തില്‍ അവരെ പരാമര്‍ശിക്കുകയോ ചെയ്തില്ല.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions