യു.കെ.വാര്‍ത്തകള്‍

ട്രെയിന്‍ സ്‌റ്റേഷനില്‍ കെമിക്കല്‍ അക്രമണം; 2 പോലീസുകാര്‍ ആശുപത്രിയില്‍; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍


സൗത്ത് വെസ്റ്റ് ലണ്ടനിലെ കിംഗ്സ്റ്റണ്‍ അപ്പോണ്‍ തെയിംസിലുള്ള സര്‍ബിറ്റണ്‍ സ്‌റ്റേഷനില്‍ കെമിക്കല്‍ അക്രമണം നടത്തിയ സംഭവത്തില്‍ 14, 16 വയസുകാരായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. അക്രമത്തിന് ഇരയായ രണ്ട് പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകുന്നേരം 4.20-ഓടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ട് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഓഫീസര്‍മാരാണ് അക്രമത്തിന് ഇരകളായത്. സംശയാസ്പദമായി പെരുമാറിയ രണ്ട് കൗമാരക്കാര്‍ക്ക് സമീപം എത്തിയപ്പോഴായിരുന്നു അത്.

ആല്‍ക്കലൈന്‍ പോലുള്ള പദാര്‍ത്ഥമാണ് ഇവര്‍ക്ക് നേരെ എറിഞ്ഞതെന്നാണ് കരുതുന്നത്. ഓഫീസര്‍മാരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ ഗുരുതരമല്ല. കെമിക്കല്‍ പദാര്‍ത്ഥം കൈവശം വെച്ചതിന് 14, 16 വയസ്സുള്ള രണ്ട് കൗമാരക്കാരായ ആണ്‍കുട്ടികളെയാണ് അറസ്റ്റ് ചെയ്തത്.

16-കാരനെയും ജാഗ്രതയുടെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് താല്‍ക്കാലികമായി സ്റ്റേഷന്‍ അടച്ചിരുന്നു. ഇതിന് ശേഷം തുറന്നതായി പോലീസ് വ്യക്തമാക്കി.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions