യു.കെ.വാര്‍ത്തകള്‍

52 മണിക്കൂര്‍ എ&ഇയ്ക്ക് മുന്നില്‍ ഇടനാഴിയില്‍ കാത്തിരുന്ന രോഗി ചികിത്സകിട്ടാതെ മരിച്ചു

കടുത്ത പുറംവേദന മൂലം ഡോക്ടറെ കാണാനെത്തിയ രോഗി 52 മണിക്കൂര്‍ എ&ഇയ്ക്ക് മുന്നിലെ ഇടനാഴിയില്‍ കാത്തിരുന്ന ശേഷം ചികിത്സ കിട്ടാതെ മരിച്ചു. വീട്ടില്‍ വീണ് പുറംവേദന മൂലം ഡോക്ടറെ കാണാനെത്തിയ രോഗിയെ എ&ഇയിലേക്ക് അയയ്ക്കുകയായിരുന്നു. പതിവ് മരുന്നുകള്‍ പോലും നല്‍കാതെ എ&ഇയില്‍ രണ്ട് ദിവസത്തിലേറെ കാത്തിരുന്ന രോഗി മരിച്ച സംഭവം വലിയ ചര്‍ച്ചയായിട്ടുണ്ട്.

പതിവ് അപ്പോയിന്റ്‌മെന്റിന് ശേഷം ആശുപത്രിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് അയച്ച 85-കാരനാണ് ഇടനാഴിയിലെ ബെഡില്‍ കാത്തിരുന്ന് ഗുരുതരാവസ്ഥയിലായത്.

എന്‍എച്ച്എസ് അടിയന്തര പരിചരണത്തിലെ പ്രതിസന്ധി സംബന്ധിച്ച് ഗുരുതര ആശങ്കകളാണ് ഈ സംഭവം ഉയര്‍ത്തുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ചിരുന്ന വ്യക്തിക്ക് ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ പതിവായി മരുന്നുകളുടെ ആവശ്യം വന്നിരുന്നു. എന്നാല്‍ എ&ഇയില്‍ വെച്ച് 18 ഡോസുകള്‍ നല്‍കേണ്ടിടത്ത് ഏഴെണ്ണം നല്‍കിയില്ല. മൂന്ന് ഡോസ് വൈകിയാണ് നല്‍കിയതെന്നും ഹെല്‍ത്ത് സര്‍വ്വീസസ് സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ ബോഡി റിപ്പോര്‍ട്ട് ചെയ്യുന്നു.

വീട്ടില്‍ വീണ് പുറംവേദന മൂലം ഡോക്ടറെ കാണാനെത്തിയ രോഗിയെ എ&ഇയിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാല്‍ 52 മണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് രോഗിയെ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറാകുന്നത്. എന്നാല്‍ ഈ ഘട്ടത്തില്‍ പാര്‍ക്കിന്‍സണ്‍സ് രോഗം മൂര്‍ച്ഛിച്ച് വിഴുങ്ങാനുള്ള ശേഷി പോലും നഷ്ടമായെന്നാണ് എച്ച്എസ്എസ്‌ഐബി പറയുന്നു.

നാല് ആഴ്ചയ്ക്ക് ശേഷം രോഗി മരണമടഞ്ഞു. നെഞ്ചിലെ ഇന്‍ഫെക്ഷന്‍, പാര്‍ക്കിന്‍സണ്‍സ്, പ്രായാധിക്യം എന്നിവയാണ് മരണകാരണങ്ങളായി രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ ഒക്ടോബറില്‍ 49,592 രോഗികള്‍ എ&ഇയില്‍ 12 മണിക്കൂറിലേറെ കാത്തിരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2010ല്‍ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കണക്കാണിത്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions