യു.കെ.വാര്‍ത്തകള്‍

സ്വവര്‍ഗരതിയുടെ പേരില്‍ പിരിച്ചുവിടപ്പെട്ട സൈനികര്‍ക്ക് 70000 പൗണ്ട് വരെ നഷ്ടപരിഹാരം

സ്വവര്‍ഗരതിയുടെ പേരില്‍ പിരിച്ചുവിടപ്പെട്ട ബ്രിട്ടീഷ് സൈനീകര്‍ക്ക് ഇനി നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. 70000 പൗണ്ടു വരെ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. 1967 നും 2000നുമിടയില്‍ സായുധ സേനയിലെ സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമാക്കിയിരുന്നു.

ജോലി നഷ്ടമായവര്‍ക്ക് 75 മില്യണ്‍ പൗണ്ടിന്റെ നഷ്ടപരിഹാരം നല്‍കുന്നതാണ് പദ്ധതി. ജോലി പോവുക മാത്രമല്ല മെഡലുകളും പെന്‍ഷന്‍ അവകാശവും സൈനികര്‍ക്ക് നഷ്ടമായിരുന്നു.

25 വര്‍ഷങ്ങള്‍ നീണ്ട ശേഷമാണ് നീതി. ലേബര്‍ മന്ത്രിസഭ നഷ്ടപരിഹാര പദ്ധതിക്കായി 75 ലക്ഷം പൗണ്ട് അനുവദിച്ചിരിക്കുകയാണ്.

2000 വരെ സ്വവര്‍ഗ്ഗാനുരികള്‍ക്ക് സൈന്യത്തില്‍ സേവനം നടത്തുന്നതില്‍ നിരോധനമേര്‍പ്പെര്‍ടുത്തിയിരുന്നത്. ഓരോ വര്‍ഷവും 200 മുതല്‍ 250 സൈനികര്‍ക്ക് ജോലി നഷ്ടമായി. നഷ്ടപരിഹാര പദ്ധതി ഉടന്‍ നടപ്പാക്കും. പിരിച്ചുവിട്ട വിമുക്ത ഭടന്മാര്‍ക്ക് 50000 പൗണ്ട് സാധാരണ നിലയില്‍ ലഭിക്കും. കൂടാതെ 20000 പൗണ്ട് വരെ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് നല്‍കും.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions