സിനിമ

തബല മാന്ത്രികന്‍ ഉസ്താദ് സാക്കീര്‍ ഹുസൈന്‍ വിടവാങ്ങി; അന്ത്യം സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍


ന്യൂഡല്‍ഹി: തബലയെ ആഗോളവേദിയിലേക്ക് ഉയര്‍ത്തിയ സംഗീത വിദ്വാന്‍ സാക്കിര്‍ ഹുസൈന്‍(73) അന്തിരിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ഇഡിയൊപതിക് പള്‍മണറി ഫൈബ്രോസിസ് മൂലമുണ്ടായ സങ്കീര്‍ണതകള്‍ മൂലമാണ് ഹുസൈന്‍ മരിച്ചതെന്ന് കുടുംബം പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. തന്റെ തലമുറയിലെ ഏറ്റവും മികച്ച തബല വാദകനായി കണക്കാക്കപ്പെടുന്ന ഹുസൈന്‍ ഇതിഹാസ തബല മാസ്റ്റര്‍ ഉസ്താദ് അല്ലാ രാഖയുടെ മകനാണ്. ഭാര്യ കഥക് നര്‍ത്തകിയായ അന്റോണിയ മിനക്കോള. അദ്ദേഹത്തിന് അനീസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിങ്ങനെ രണ്ടു പെണ്‍മക്കളുമുണ്ട്.

1951 മാര്‍ച്ച് 9 ന് ജനിച്ച അദ്ദേഹത്തിന്റെ ആറ് പതിറ്റാണ്ട് നീണ്ട തന്റെ കരിയറില്‍, സംഗീതജ്ഞന്‍ നിരവധി അന്തര്‍ദേശീയ, ഇന്ത്യന്‍ കലാകാരന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 12 വയസ്സുള്ളപ്പോള്‍ കച്ചേരികളുമായി വേദിയില്‍ പ്രശസ്തനായ അദ്ദേഹത്തിന് നിരവധി ആദരങ്ങള്‍ കിട്ടയിട്ടുണ്ട്. വിഖ്യാത ​പോപ്പ് ബാന്‍ഡ് ദി ബീറ്റില്‍സ് ഉള്‍പ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിക്കുകയും ലോകവേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കുകയും മലയാളത്തില്‍ വാനപ്രസ്ഥം അടക്കമുള്ള അനേകം സിനിമകള്‍ക്ക് സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട്.

ശക്തി" എന്ന ഫ്യൂഷന്‍ സംഗീത ബാന്‍ഡിന് 1974ല്‍ രൂപം നല്‍കി. 1999-ല്‍ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണല്‍ എന്‍ഡോവ്‌മെന്റ് ഫോര്‍ ആര്‍ട്‌സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി ആദരിച്ചു. മലയാളത്തില്‍ ‘വാനപ്രസ്ഥം’ അടക്കം ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കി. 1991ലും 2009ലും ഗ്രാമി പുരസ്‌കാരം ലഭിച്ചു.

കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്. മന്റോ, മിസ്റ്റര്‍ ആന്റ് മിസിസ് അയ്യര്‍, വാനപ്രസ്ഥം എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കിയ അദ്ദേഹം ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇതിനകം അനേകം വേദികള്‍ കീഴടക്കിയ അദ്ദേഹം 1973-ല്‍ ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലാഗ്ലിന്‍, വയലിനിസ്റ്റ് എല്‍ ശങ്കര്‍, താളവാദ്യ വിദഗ്ധന്‍ ടിഎച്ച് 'വിക്കു' വിനായക്രം എന്നിവരോടൊപ്പം ചേര്‍ന്നുള്ള സംഗീതയാത്ര ലോകപ്രശസ്തമായ അനേകം പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ചു.

  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions