യു.കെ.വാര്‍ത്തകള്‍

നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കും 2.8% ശമ്പളവര്‍ധന മാത്രം; എംപിമാര്‍ക്ക് 4.2% വര്‍ധനവിന് നീക്കം

അടുത്ത വര്‍ഷത്തേക്ക് നഴ്‌സുമാര്‍ക്കും, അധ്യാപകര്‍ക്കും 2.8 ശതമാനം ശമ്പളവര്‍ധനവ് മാത്രം മതിയെന്നാണ് മന്ത്രിമാരുടെ നിലപാട്. എന്നാല്‍ തങ്ങളുള്‍പ്പെടുന്ന എംപിമാര്‍ക്ക് ഇതിലും വലിയ ശമ്പളവര്‍ധന നല്‍കണമെന്നും മന്ത്രിമാര്‍ ആലോചിക്കുന്നു. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് എതിരെ ശക്തമായ പ്രതിഷേധത്തിന് തിരികൊളുത്തിയാണ് എംപിമാര്‍ക്ക് 4.2 ശതമാനം ശമ്പളവര്‍ധന നല്‍കാന്‍ രാഷ്ട്രീയ നീക്കം നടക്കുന്നത്.

എന്‍എച്ച്എസ്, വിദ്യാഭ്യാസ, പൊതുമേഖലാ ജീവനക്കാര്‍ക്ക് ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ച ശമ്പളവര്‍ധനവ് സംബന്ധിച്ച് യൂണിയനുകളില്‍ നിന്നും കീര്‍ സ്റ്റാര്‍മര്‍ സമരഭീഷണി നേരിടുന്നതിനിടെയാണ് രാഷ്ട്രീയക്കാര്‍ക്ക് ഉയര്‍ന്ന തോതില്‍ ശമ്പളവര്‍ധനയ്ക്ക് ശ്രമം തുടങ്ങിയത്. 4.2 ശതമാനത്തിലേക്ക് നിരക്ക് നിശ്ചയിച്ചാല്‍ ഇത് യൂണിയനുകളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കും.

ഈ വര്‍ഷം 5.5 ശതമാനം ശമ്പളവര്‍ധന ലഭിച്ച എംപിമാര്‍ക്ക് 91,346 പൗണ്ടാണ് ശമ്പളം. ഇന്‍ഡിപെന്‍ഡന്റ് പാര്‍ലമെന്ററി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയാണ് രാഷ്ട്രീയക്കാരുടെ ശമ്പളം നിയന്ത്രിക്കുന്നത്. പുതിയ പാര്‍ലമെന്റിന്റെ ആദ്യ വര്‍ഷം തന്നെ ശമ്പളകാര്യത്തില്‍ റിവ്യൂ നടത്തേണ്ടതുണ്ട്. ഇതിനുള്ള സമയപരിധി ജൂലൈയില്‍ അവസാനിക്കും. കോമണ്‍സിന്റെ പാത പിന്തുടര്‍ന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സും അപ്‌റേറ്റ് നടത്തും.

എന്നാല്‍ മറ്റ് പൊതുമേഖലാ ജീവനക്കാരേക്കാള്‍ വര്‍ധനവ് നിശ്ചയിച്ചാല്‍ ഇത് യൂണിയനുകളുമായുള്ള തര്‍ക്കത്തിന് തിരികൊളുത്തും. അടുത്ത വര്‍ഷം നഴ്‌സുമാര്‍ ഉള്‍പ്പെടെ പൊതുമേഖലാ ജീവനക്കാര്‍ക്ക് 2.8 ശതമാനം ശമ്പളവര്‍ധന മതിയെന്നാണ് ലേബര്‍ ഗവണ്‍മെന്റ് പേ റിവ്യൂ ബോഡികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ഇതിനെതിരെ സമരങ്ങള്‍ നടത്തുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം 4.75 ശതമാനം മുതല്‍ 6 ശതമാനം വരെ വര്‍ധനവുകള്‍ ലഭിച്ച എന്‍എച്ച്എസ് ജീവനക്കാര്‍, അധ്യാപകര്‍, മറ്റ് സീനിയര്‍ പൊതുമേഖലാ ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഇതിന്റെ പകുതി വര്‍ധന നല്‍കാന്‍ സാധിക്കൂവെന്നു ലേബര്‍ ഗവണ്‍മെന്റ് നിശ്ചയിച്ചിരിക്കുന്നത്.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions