യു.കെ.വാര്‍ത്തകള്‍

വാട്ടര്‍ ബില്ലുകള്‍ പ്രതീക്ഷിച്ചതിന്റെ ഇരട്ടി ഷോക്കാകും; അഞ്ച് വര്‍ഷത്തില്‍ ബില്ലുകള്‍ ശരാശരി 36% കൂടും

യുകെയില്‍ വാട്ടര്‍ ബില്ലുകള്‍ പ്രതീക്ഷിച്ചതിന്റെ ഇരട്ടി ഷോക്കാകും.അടുത്ത അഞ്ച് വര്‍ഷത്തില്‍ ശരാശരി 36% ബില്‍ വര്‍ദ്ധനവാണ് ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള ജനങ്ങള്‍ ചുമക്കേണ്ടി വരിക. ഈ വര്‍ദ്ധന പ്രതിവര്‍ഷം ശരാശരി 31 പൗണ്ട് കൂട്ടിച്ചേര്‍ക്കാനാണ് സഹായിക്കുക. നിരക്ക് വര്‍ദ്ധനയ്ക്ക് വാട്ടര്‍ റെഗുലേറ്റര്‍ ഓഫ്‌വാട്ട് അംഗീകാരം നല്‍കിക്കഴിഞ്ഞു. ശരാശരി 40% വര്‍ദ്ധന അംഗീകരിക്കണമെന്നാണ് വാട്ടര്‍ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നത്. ഹാംപ്ഷയറില്‍ 60,000 വീടുകളില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ജലവിതരണം തടസ്സപ്പെട്ട് നില്‍ക്കുമ്പോഴാണ് നിരക്ക് വര്‍ദ്ധനയ്ക്ക് പച്ചക്കൊടി വീശുന്നത്. സതേണ്‍ വാട്ടര്‍ ഉപഭോക്താക്കള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് വര്‍ദ്ധന നേരിടേണ്ടത്. 53 ശതമാനമാണ് ബില്‍ ഉയരുക.

വെസെക്‌സ് വാട്ടര്‍ ഉപഭോക്താക്കള്‍ക്കാണ് ഉള്ളതില്‍ കുറവ് നിരക്ക് വര്‍ദ്ധന, 21%. 16 മില്ല്യണ്‍ ഉപഭോക്താക്കളുള്ള യുകെയിലെ ഏറ്റവും വലിയ വാട്ടര്‍ കമ്പനി തെയിംസ് വാട്ടറിന്റെ ബില്ലുകള്‍ 35 ശതമാനമാണ് വര്‍ദ്ധിക്കുന്നത്. 2030 ആകുന്നതോടെ ശരാശരി വാര്‍ഷിക ബില്ലുകള്‍ 588 പൗണ്ടാകും.

ഡിവര്‍ സിമ്രു ഉപഭോക്താക്കള്‍ ഓരോ വര്‍ഷവും നല്‍കേണ്ട തുക ശരാശരി 654 പൗണ്ടായിരിക്കും. ഉയര്‍ന്ന കടമെടുപ്പ് ചെലവും, ഇന്‍ഫ്രാസ്ട്രക്ചറിലെ തകര്‍ച്ചയും, മലിനജലം റെക്കോര്‍ഡ് തോതില്‍ ഒഴുക്കുന്നതും ചേര്‍ന്ന് വാട്ടര്‍ കമ്പനികള്‍ സാരമായ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ബില്‍ ഉയര്‍ത്താന്‍ അംഗീകാരം നല്‍കുന്നത്.

വാട്ടര്‍ കമ്പനികളുടെ നിക്ഷേപ പദ്ധതികളും ഓഫ്‌വാട്ട് അംഗീകരിച്ചു. ഈ നിക്ഷേപങ്ങള്‍ക്കുള്ള ഫണ്ടിംഗും ബില്‍ വര്‍ദ്ധിക്കാന്‍ ഒരു കാരണമാണ്. എന്നാല്‍ ഉയര്‍ന്ന ബില്ലുകള്‍ കൊണ്ടും ചില കമ്പനികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നതാണ് വസ്തുത.

മലിനീകരണവും, ക്ഷാമവും പ്രതിസന്ധിയായി ഉയരുന്നതിനിടെ ഇതിനെ കൈകാര്യം ചെയ്യാനാണ് ഓഫ്‌വാട്ട് ബില്ലുകള്‍ വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കുന്നത്.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions