ഇമിഗ്രേഷന്‍

യുകെയില്‍ സ്റ്റുഡന്റ് വിസയില്‍ എത്തണമെങ്കില്‍ ട്യൂഷന്‍ ഫീസും 9 മാസം ജീവിക്കാനുള്ള ചെലവും കാണിക്കണം

ലണ്ടന്‍: പുതു വര്‍ഷത്തില്‍ യു കെയിലെ സ്റ്റുഡന്റ് വിസ ചട്ടങ്ങളിലും മാറ്റങ്ങള്‍ വരികയാണ്. 2025 ജനുവരി 2 മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. ഇതനുസരിച്ച് കൂടുതല്‍ പണം സ്വന്തം ചിലവിലേക്കായി ബാങ്ക് അക്കൗണ്ടില്‍ കരുതേണ്ടി വരും. അതായത് 2025 മുതല്‍ യുകെയിലെ പഠനം ചെലവേറിയ ഒന്നായി മാറും എന്നര്‍ത്ഥം.

ലണ്ടനിലാണ് നിങ്ങള്‍ പഠിക്കുന്നതെങ്കില്‍, പ്രതിമാസം 1,450 പൗണ്ട് വീതവും യു കെയുടെ മറ്റേതെങ്കിലും ഭാഗത്താണെങ്കില്‍ പ്രതിമാസം 1,125 പൗണ്ട് വീതവും ചെലവിനുള്ള തുക (ഒന്‍പത് മാസത്തേക്കുള്ളത്) ബാങ്ക് അക്കൗണ്ടില്‍ ഉണ്ടെങ്കില്‍ മാത്രമെ വിസ ലഭിക്കുകയുള്ളു. നിലവില്‍, ലണ്ടനിലേക്ക് വരുന്നവര്‍ക്ക് പ്രതിമാസം 1,334 പൗണ്ടും രാജ്യത്തിന്റെ മറ്റിടങ്ങളില്‍ 1,023 പൗണ്ടും ആണ് കരുതേണ്ടത്.

പഠന സമയത്തെ ചെലവിനുള്ള തുക കൂടി ഇനിമുതല്‍ ട്യൂഷന്‍ ഫീസിന് പുറമെ ബാങ്ക് അക്കൗണ്ടില്‍ കാണിക്കേണ്ടതായി വരും. ഉയരുന്ന ജീവിത ചെലവുകള്‍ക്ക് പുറമെ, സ്റ്റുഡന്റ് വിസ സൗകര്യം ദുരുപയോഗം ചെയ്ത് ബ്രിട്ടനില്‍ കുടിയേറ്റത്തിനുള്ള ശ്രമങ്ങള്‍ തടയുക എന്നതുകൂടി ഈ പുതിയ നിയമ രൂപീകരണത്തിന് പുറകിലുണ്ട്. അതിനോടൊപ്പം, ബ്രിട്ടനില്‍ താമസിക്കുന്നതിന് വിദേശ വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണമായും സജ്ജരാണെന്ന ഉറപ്പു കൂടി ഇതുവഴി ലഭിക്കും.

തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെയിന്റനന്‍സ് ലോണുകളുമായി ഒത്തു പോകുന്നതാണ് ഈ പുതിയ നിബന്ധനകള്‍. എന്നാല്‍, പുതിയ നിയമം വികസ്വര രാജ്യങ്ങളിലെ സാമ്പത്തികം കുറഞ്ഞ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടാനിടയാക്കും എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

16 വയസ് കഴിഞ്ഞ ആര്‍ക്കും യു കെയിലേക്ക് സ്റ്റുഡന്റ് വിസയ്ക്കായി അപേക്ഷിക്കാം. എന്നാല്‍, ഇതിനായി ഒരു ലൈസന്‍സ് ഉള്ള സ്‌പോണ്‍സര്‍ നല്‍കുന്ന കോഴ്സില്‍ പ്രവേശനം ലഭിച്ചിരിക്കണം. മാത്രമല്ല, ഇംഗ്ലീഷ് എഴുതുവാനും , വായിക്കുവാനും, സംസാരിക്കാനും അറിഞ്ഞിരിക്കണം. കോഴ്സ് ആരംഭിക്കുന്നതിന് ആറ് മാസം മുന്‍പ് മുതല്‍ വിസയ്ക്കായി അപേക്ഷിക്കാം. യു കെയില്‍ നിന്നു തന്നെയാണ് അപേക്ഷിക്കുന്നതെങ്കില്‍ 3 മാസം മുന്‍പ് മുതല്‍ അപേക്ഷിക്കാന്‍ കഴിയും. ഈ വിസ, കോഴ്സിന്റെ കാലാവധി തീരുന്നത് വരെ ആയിരിക്കും സാധുവാകുക. 490 പൗണ്ട് ആണ് അപേക്ഷ ഫീസ്.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions