യു.കെ.വാര്‍ത്തകള്‍

2025 യുകെ പ്രോപ്പര്‍ട്ടി വിപണി വാങ്ങലുകാരുടേതാകും! വിലപേശാന്‍ ശക്തി കൂടുമെന്ന് വിദഗ്ധര്‍

2025 ബ്രിട്ടന്റെ ഭവനവിപണിയെ വാങ്ങലുകാര്‍ക്ക് അനുകൂലമാക്കി മാറ്റുമെന്ന് പ്രവചനങ്ങള്‍. വിപണി ജാഗ്രതയോടെ നീങ്ങുന്ന സാഹചര്യത്തിലാണ് വീട് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ വിലപേശല്‍ ശേഷി കൈവരുന്നത്. എന്നാല്‍ 2025-ല്‍ കാര്യങ്ങള്‍ കൂടുതല്‍ ശുഭകരമാകുന്നതിന് പലവിധ തിരിച്ചടികളും നേരിടുന്നുണ്ട്.

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് അനുവദിച്ചിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി ആശ്വാസം സ്പ്രിംഗ് സീസണില്‍ അവസാനിക്കും. കൂടാതെ ഉയര്‍ന്ന പലിശ നിരക്കുകളും, നികുതികളും വിപണിയില്‍ സമ്മര്‍ദം ചെലുത്തുന്നു.

ജാഗ്രതയോടെയുള്ള ശുഭാപ്തി വിശ്വാസമാണ് ഹൗസിംഗ് വിപണിയിലെന്ന് പ്രോപ്പര്‍ട്ടി കമ്പനിയായ ഹാംപ്ടണ്‍സിലെ റിസേര്‍ച്ച് ഹെഡ് അനേയ്ഷ ബെവെറിഡ്ജ് പറയുന്നു. കുറഞ്ഞ മോര്‍ട്ട്‌ഗേജ് നിരക്കുകളാണ് മാറ്റത്തിനുള്ള പ്രധാന ഉത്തേജനം. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഇത് താഴുന്നുണ്ട്. അതേസമയം 2023നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഭവനവില ഉയരുകയാണ് ചെയ്തത്. ഭാവിയിലെ പലിശ നിരക്ക് നീക്കങ്ങളില്‍ വ്യക്തത വരാത്തതിനാല്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്, അവര്‍ വിശദീകരിച്ചു.

2025-ല്‍ ഭവനവില 3% ഉയരുമെന്നാണ് ഹാംപ്ടണ്‍സ് പ്രവചനം. 2026-ല്‍ 3.5 ശതമാനവും, 2027-ല്‍ 2.5 ശതമാനവും നിരക്ക് ഉയരും. ബോക്‌സിംഗ് ഡേ ദിനത്തില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്ത ഭവനങ്ങളുടെ എണ്ണമേറിയതായി റൈറ്റ്മൂവ് റിപ്പോര്‍ട്ട് പറയുന്നു.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions