യു.കെ.വാര്‍ത്തകള്‍

ഇനി ജിപിമാര്‍ക്ക് രോഗികള്‍ക്കാവശ്യമായ സ്‌കാനിങ്ങും ചികിത്സയും നേരിട്ട് നിര്‍ദ്ദേശിക്കാം, പരിശോധനാ ദിവസം തന്നെ ഫലവും

എന്‍എച്ച്എസിന്റെ നീണ്ട കാത്തിരിപ്പുകള്‍ ഒഴിവാക്കുന്നതിന് പുതിയ പരിഷ്‌കാരങ്ങള്‍. ഇനി ജിപിമാര്‍ക്ക് രോഗികള്‍ക്ക് ആവശ്യമുള്ള സ്‌കാനിങ്ങും ചികിത്സയും നേരിട്ട് നിര്‍ദ്ദേശിക്കാനാകും. അതുപോലെ പരിശോധന നടത്തുന്ന ദിവസം തന്നെ ഫലം ലഭ്യമാക്കാനും ചികിത്സ ആരംഭിക്കാനും ആശുപത്രികളോട് നിര്‍ദ്ദേശിക്കുകയും ചെയ്യും. നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് എല്ലാം വേഗത്തിലാക്കാനാണ് നീക്കം.

എന്‍എച്ച്എസ് ആപ്പിലും പുതിയ മാറ്റങ്ങളുണ്ടാകും. ആപ്പ് ഉപയോഗിച്ച് ഒരാള്‍ക്ക് രോഗ പരിശോധനയ്‌ക്കോ ഡോക്ടറെ കാണാനോ ബുക്ക് ചെയ്യാം. സൗകര്യപ്രദമായ സ്ഥലവും തെരഞ്ഞെടുക്കാന്‍ രോഗിക്കാകും. കൂടുതല്‍ സ്ഥലങ്ങളില്‍ കമ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകള്‍ ആരംഭിക്കും. രോഗികളോട് വളരെ വിനയത്തോടെ പെരുമാറാനും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുകവലിയും അമിതവണ്ണവും പോലെ ആരോഗ്യമേഖലയ്ക്ക് ദോഷകരമാകുന്ന കാര്യങ്ങള്‍ ഒഴിവാക്കാനായി രോഗികളെ സഹായിക്കാനും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വൈകാതെ പദ്ധതിയില്‍ പ്രഖ്യാപനം നടത്തും.

കഴിഞ്ഞ ദിവസം വളരെ കുറവ് ജിപിമാരെ മാത്രമേ രോഗികള്‍ക്ക് നേരിട്ട് കാണാനാകൂവെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. പര്യാപ്തമായ ജീവനക്കാരുണ്ടെങ്കില്‍ മാത്രമേ എന്‍എച്ച്എസ് പ്രവര്‍ത്തനം സുഗമമാകൂവെന്ന് അധികൃതരും വ്യക്തമാക്കുന്നു.

തിങ്കളാഴ്ച പ്രഖ്യാപിക്കുന്ന പുത്തന്‍ പരിഷ്‌കാരങ്ങള്‍ രോഗികളുടെ പരിചരണം വേഗത്തിലാക്കാനും, വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിച്ചുരുക്കി പകുതിയാക്കാനും ലക്ഷ്യമിടുന്നതാണെന്നാണ് റിപ്പോര്‍ട്ട്.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions