യു.കെ.വാര്‍ത്തകള്‍

എ&ഇയില്‍ കുടുങ്ങി കിടന്ന് ആംബുലന്‍സുകള്‍; 999 കോളുകള്‍ എടുക്കാന്‍ കഴിയാതെ ജീവനക്കാര്‍

ഇംഗ്ലണ്ടില്‍ എ&ഇയില്‍ കുടുങ്ങി കിടന്ന് ആംബുലന്‍സുകള്‍. ഓരോ മാസവും 100,000 അടിയന്തര 999 കോളുകള്‍ക്ക് പ്രതികരിക്കാന്‍ കഴിയാതെ പാരാമെഡിക്കുകള്‍ ബുദ്ധിമുട്ടുന്നു. രോഗികളെ കൈമാറാന്‍ ആശുപത്രികള്‍ക്ക് പുറത്ത് കാത്തുകിടക്കുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇത്രയേറെ കോളുകളോട് പ്രതികരിക്കാന്‍ കഴിയാതെ പോകുന്നത് ആയിരക്കണക്കിന് ജീവനുകളാണ് അപകടത്തിലാക്കുന്നത്. എന്‍എച്ച്എസിനെ ചൂഴ്ന്ന പ്രതിസന്ധി ഇപ്പോള്‍ കൂടുതല്‍ വഷളാകുകയാണ്. എ&ഇയ്ക്ക് പുറത്ത് കാത്തുകെട്ടി കിടക്കുന്ന സമയത്ത് സഹായത്തിനായി 999-ല്‍ വിളിച്ച രോഗികള്‍ക്ക് സമീപം എത്തിച്ചേരാന്‍ കഴിയാതെ പോകുന്ന 3500-ലേറെ സംഭവങ്ങളാണ് ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആംബുലന്‍സുകള്‍ക്ക് രോഗികളെ കൈമാറാന്‍ കഴിയാത്തത് മൂലം കഴിഞ്ഞ വര്‍ഷം 1,313,218 ജോബ് സൈക്കിളുകളാണ് നഷ്ടമായത്. ഗാര്‍ഡിയനും, അസോസിയേഷന്‍ ഓഫ് ആംബുലന്‍സ് ചീഫ് എക്‌സിക്യൂട്ടീവ്‌സും എന്‍എച്ച്എസ് ഡാറ്റ പരിശോധിച്ചാണ് ഈ ഞെട്ടിക്കുന്ന അവസ്ഥ പുറത്തുവിടുന്നത്.

കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. കൈമാറാന്‍ വൈകുന്നത് നിയന്ത്രിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ഇവര്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടു.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions