യു.കെ.വാര്‍ത്തകള്‍

രണ്ട് ആകസ്മിക മരണവാര്‍ത്തകളുടെ ഞെട്ടലില്‍ യുകെ മലയാളി സമൂഹം

യുകെ മലയാളികളെ വേദനയിലാഴ്ത്തി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടു മരണവാര്‍ത്തകള്‍. ലൂട്ടനില്‍ മലയാളിയായ വിവിയന്‍ ജേക്കബിന്റെ മരണവര്‍ത്തയും പോര്‍ട്സ്മൗത്തിലെ ജിജിമോന്‍ ചെറിയന്റെ വിയോഗവും ഒരേദിവസമാണ് പുറത്തുവന്നത്. വിവിയന്‍ ജേക്കബിന്റെ മരണം ന്യുമോണിയ മൂലമാണ്. രണ്ടു വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ കൗമാരക്കാരിയായ മകള്‍ കെയ്നും മരണത്തിനൊപ്പം പോയത് ഇതേ സാഹചര്യത്തില്‍ തന്നെയാണ്. പനിയും തുടര്‍ന്നെത്തിയ ന്യുമോണിയയും ചേര്‍ന്നപ്പോളാണ് വിദ്യാര്‍ത്ഥിനിയായ കെയ്നെ കുടുംബത്തിന് നഷ്ടമായത്. വിവിയന്റെ സംസ്‌കാരം യുകെയില്‍ തന്നെ ആയിരിക്കും.

തൊടുപുഴയിലെ പ്രശസ്തമായ കുടുംബത്തില്‍ ജനിച്ച വിവിയന്‍ നന്നേ ചെറുപ്രായത്തില്‍ യുകെയിലെത്തിയതാണ്. പിന്നീട് ബ്രിട്ടീഷ് ആര്‍മിയില്‍ ജോലി ചെയ്ത ശേഷം ഏറെനാള്‍ നാട്ടിലേക്ക് മാറി നിന്ന ഇദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുകെയില്‍ മടങ്ങി എത്തിയത്.

പോര്‍ട്‌സ്മൗത്തിലെ ജിജിമോന്റെ മരണം മകന്റെ വിവാഹ ഒരുക്കങ്ങള്‍ക്ക് നാട്ടില്‍ പോയി മടങ്ങി വരവേആയിരുന്നു. ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന മകന്റെ വിവാഹവുമായി ബന്ധപെട്ടു നാട്ടില്‍ പോയിരുന്ന ജിജിമോന്‍ ചെറിയാന്‍ ദുബായില്‍ നിന്നും ഗാറ്വിക്ക്ക്കിലേക്കുള്ള യാത്രയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുന്‍പേ നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. വിമാനത്തില്‍ ടോയ്ലെറ്റില്‍ പോയി സീറ്റിലേക്ക് മടങ്ങവെ ജിജിമോന്‍ കുഴഞ്ഞു വീഴുക ആയിരുന്നു എന്നാണ് ഇപോള്‍ ലഭ്യമാകുന്ന വിവരം. വൈകിട്ട് അഞ്ചു മണിയോടെ നെഞ്ചു വേദന തോന്നിയ ജിജിമോന് വിമാനത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നീണ്ട നേരം സിപിആര്‍ നല്‍കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ അധികസമയം ഇല്ലാത്തതിനാല്‍ തൊട്ടടുത്ത വിമാനത്താവളം തേടുന്നതിലും കാര്യമായ സാദ്ധ്യതകള്‍ ഇല്ലായിരുന്നു. ഒരു മണിക്കൂറിനു ശേഷം വിമാനത്തില്‍ വച്ച് തന്നെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഭാര്യ അബോധാവസ്ഥയില്‍ ആകുന്ന സാഹചര്യം ആയിരുന്നു എന്ന് സഹയാത്രികര്‍ പങ്കുവയ്ക്കുന്ന വിവരം.

ഏറെക്കാലമായി തങ്ങളൊക്കൊപ്പമുള്ള കുടുംബത്തെ തേടിയെത്തിയ അത്യാഹിതത്തില്‍ ഞെട്ടി തരിച്ചിരിക്കുകയാണ് പോര്ടസ്മൗത് മലയാളികള്‍. ജിജിമോന്റെ മൃതദേഹം വര്‍ത്തിങ് ആശുപത്രിയിലേക്ക് മാറ്റിയതോടെ അര്‍ദ്ധ രാത്രിയോടെ കുടുംബം പോര്‍ട്‌സമൗത്തിലേക്ക് മടങ്ങിയിരിക്കുകയാണ് . നാട്ടില്‍ നിന്നും പ്രിയപെട്ടവരോടൊക്കെ യാത്ര പറഞ്ഞു മടങ്ങിയ ജിജിമോന്റെ മരണം വല്ലാത്ത ഞടുക്കമാണ് നാട്ടിലും സൃഷ്ടിച്ചിരിക്കുന്നത്. ജിജിയുടെ ചേട്ടന്റെ മകന്റെ വിവാഹത്തിനും മൂത്ത മകന്‍ ജീഫോണ്‍സിന്റെ ആഗസ്റ്റ് മാസത്തിലേയ്ക്ക് തീരുമാനിച്ചിരിക്കുന്ന കല്യാണ ഒരുക്കങ്ങള്‍ക്കുമായി നാട്ടില്‍ പോയതായിരുന്നു കുടുംബം. മണിക്കൂറുകള്‍ക്ക് മുന്‍പേ സന്തോഷത്തോടെ യാത്ര പറഞ്ഞു പിരിഞ്ഞ മനുഷ്യനെ ഇനി കാണാനാകില്ല എന്ന വാര്‍ത്തയാണ് കുടുംബ അംഗങ്ങളെ തേടി അര്‍ദ്ധരാത്രിയില്‍ എത്തിയത്.



  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions