യു.കെ.വാര്‍ത്തകള്‍

ഹീത്രൂ വഴി പറക്കുന്നവര്‍ 10 പൗണ്ട് മുടക്കി ഇ-വിസ എടുക്കണമെന്ന നിയമം മരവിപ്പിച്ചു

ലണ്ടന്‍: ജനുവരി ആദ്യം മുതല്‍ യൂറോപ്യന്‍ പൗരന്മാര്‍ അല്ലാത്തവര്‍ വിസയില്ലാതെ ബ്രിട്ടനിലേക്ക് എത്തണമെങ്കില്‍ 10 പൗണ്ട് ഓണ്‍ലൈന്‍ വഴി അടച്ച് ഇലക്ടോണിക് ട്രാവല്‍ ഓഥറൈസേഷന്‍ (ഇടിഎ) എടുക്കണമായിരുന്നു. ഈ നിയമം ഇപ്പോള്‍ തത്ക്കാലത്തേക്ക് സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്.

ലോകത്തിലെ മറ്റേതൊരു ഹബ് എയപോര്‍ട്ടിലേതിലും വിഭിന്നമായി ഹീത്രൂവില്‍ വെച്ച് വിമാനം മാറി കയറുന്ന യാത്രക്കാര്‍ക്കും ഇ ടി എ നിര്‍ബന്ധമായിരുന്നു. പാസ്‌പോര്‍ട്ട് കണ്‍ടോളിലൂടെ പോകുന്നില്ലെങ്കിലും ഇത് നിര്‍ബന്ധമാക്കിയിരുന്നു. ഇത് ഓരോ ദിവസവും ആയിരക്കണക്കിന് യാത്രക്കാരെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കുമെന്ന് വിമാനത്താവളാധികൃതരും എയര്‍ലൈന്‍ കമ്പനികളും ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ടുതന്നെ ഹീത്രൂ വിമാനത്താവളാധികൃതര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്.

ഹീത്രൂ വിമാനത്താവളാധികൃതര്‍ പറഞ്ഞത് ഈ നിയമം വഴി തങ്ങള്‍ക്ക് ഓരോ വര്‍ഷവും 40 ലക്ഷത്തോളം യാത്രക്കാരെ നഷ്ടമാകും എന്നായിരുന്നു. റിഷി സുനകിന്റെ കാലത്ത് കൊണ്ടു വന്ന ഈ നിയമം തുടരാനായിരുന്നു ലേബര്‍ സര്‍ക്കാരിന്റെയും തീരുമാനം. ഇ ടി എ ഇല്ലാതെ ട്രാന്‍സിറ്റ് അനുവദിച്ചാല്‍ അത് അനധികൃത കുടിയേറ്റത്തിന് സധ്യത വര്‍ദ്ധിപ്പിക്കും എന്നായിരുന്നു ഹോം വകുപ്പിന്റെ വാദം. എന്നാല്‍, ഇപ്പോള്‍ വിമാനത്താവളാധികൃതരുടെ സമ്മര്‍ദ്ദത്തിന് ഹോം വകുപ്പ് വഴങ്ങിയിരിക്കുകയാണ്.

വ്യോമയാന മേഖലയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാരെ താത്ക്കാലികമായി ഇ ടി എയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചു എന്നാണ് ഹോം വകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഇത് വീണ്ടും വിശകലന വിധേയമാക്കുമെന്നും ആവശ്യമെന്നു കണ്ടാല്‍ നിയമം തിരികെ കൊണ്ടു വരുമെന്നും ഹോം ഓഫീസ് വ്യക്തമാക്കി.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions