യു.കെ.വാര്‍ത്തകള്‍

ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനയ്ക്ക് മൂക്കുകയറിടാന്‍ ഓഫ്‌കോം; ഫോണ്‍, ബ്രോഡ്ബാന്‍ഡ്, പേ-ടിവി കമ്പനികള്‍ക്ക് ബാധകം

അടിക്കടിയുള്ള ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനയ്ക്ക് മൂക്കുകയറിടാന്‍ റെഗുലേറ്റര്‍ ഓഫ്‌കോം. വെള്ളിയാഴ്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് 'സര്‍പ്രൈസ്' നല്‍കുന്ന പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണ് ഓഫ്‌കോം. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ആളുകളെ 'പൗണ്ടും, പെന്‍സും' അളന്ന് ഭാവിയില്‍ വരാന്‍ സാധ്യതയുള്ള നിരക്ക് വര്‍ദ്ധനയെ കുറിച്ച് മുന്‍കൂറായി അറിയിച്ചിരിക്കണമെന്നാണ് നിബന്ധന വരുന്നത്.

ടെലികോം മേഖലയില്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ഈ വിധം കമ്പനികള്‍ പിഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 17.3% വരെ കോണ്‍ട്രാക്ടുകള്‍ക്ക് ഇടയില്‍ വെച്ച് നിരക്ക് കൂട്ടുന്ന സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഈ പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന ഓഫ്‌കോം നിരക്ക് വര്‍ദ്ധനയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ മുന്‍കൂറായി അറിയിക്കാനാണ് സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് നല്‍കുന്നത്.

ഈ വിധത്തില്‍ ശതമാനം പറയാതെ എത്ര തുക ഉയരുമെന്ന് അറിയിക്കുന്നത് വഴി ഉപഭോക്താവിന് ഭാവിയില്‍ എത്ര തുക അടയ്‌ക്കേണ്ടി വരുമെന്ന് വ്യക്തമാകുകയും, ആവശ്യത്തിന് അനുസരിച്ചുള്ള ഡീല്‍ തെരഞ്ഞെടുക്കാനും കഴിയുമെന്ന് ഓഫ്‌കോം വ്യക്തമാക്കി.

ഉപയോഗിച്ച് കൊണ്ടിരിക്കുന്ന സേവനങ്ങള്‍ക്ക് പൊടുന്നനെ നിരക്ക് ഉയര്‍ത്തിയാല്‍ ഏത് ഉപഭോക്താവിനും നോവും. എന്നാല്‍ സേവനം തുടരേണ്ട ഗതികേട് മൂലം ഇത് സഹിക്കേണ്ടി വരികയും ചെയ്യും. ഈ അവസ്ഥ പല കമ്പനികളും പരമാവധി ദുരുപയോഗം ചെയ്യുകയാണ്. ഇതിന് തടയിടാന്‍ റെഗുലേറ്റര്‍ ഓഫ്‌കോം രംഗത്തിറങ്ങിയിരിക്കുകയാണ്.

ഉപയോഗിച്ച് കൊണ്ടിരിക്കുന്ന സേവനങ്ങള്‍ക്ക് പൊടുന്നനെ നിരക്ക് ഉയര്‍ത്തിയാല്‍ സേവനം തുടരേണ്ട ഗതികേട് ഏത് ഉപഭോക്താവിനും ഉണ്ടാവും. ഈ അവസ്ഥ പല കമ്പനികളും പരമാവധി ദുരുപയോഗം ചെയ്യുകയാണ്. ഇതിന് തടയിടാനാണു ഓഫ്‌കോം ശ്രമിക്കുന്നത്.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions