യു.കെ.വാര്‍ത്തകള്‍

സൗത്ത് പോര്‍ട്ടില്‍ 3 പെണ്‍കുട്ടികളെ കുത്തിക്കൊന്ന കേസില്‍ 17 കാരന്‍ കുറ്റം സമ്മതിച്ചു

സൗത്ത് പോര്‍ട്ടിലെ ടെയ്‌ലര്‍ സ്വിഫ്റ്റ് ഡാന്‍സ് ക്ലാസില്‍ മൂന്നു പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 29ന് ആയിരുന്നു ദാരുണ സംഭവം. അന്ന് 17 വയസ് മാത്രമുണ്ടായിരുന്ന പ്രതി, ബീബി കിങ് (6) എല്‍സി ഡോട്ട് സ്റ്റാന്‍കോംബ്(7) ആലിസ് ദാസില്‍വ അഗ്യൂയാര്‍ (9) എന്നിവരെയാണ് കുത്തി കൊലപ്പെടുത്തിയത്. സംഭവം രാജ്യത്തു കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം കത്തിപ്പടരാനും കാരണമായിരുന്നു.

ലിവര്‍പൂര്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ നടക്കവേ മൂന്നു കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 16 കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരനെന്ന് പ്രതി സമ്മതിച്ചു.

പബ്ലിക് സ്‌പേസില്‍ കത്തി കൈവശം കൊണ്ടുനടന്നതും ഭീകര പ്രവര്‍ത്തനത്തിന് സഹായിക്കുന്ന വിവരങ്ങള്‍ കൈവശം വച്ചതും റൈസിന്‍ എന്ന മാരക വിഷ വസ്തു നിര്‍മ്മിച്ചതും അടക്കമുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്.

കമ്യൂണിറ്റി സെന്ററില്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് യോഗ, ഡാന്‍സ് വര്‍ക്ക് ഷോപ്പിനിടെയാണ് പ്രതി കുട്ടികളെ ആക്രമിച്ചത്. പ്രതിയുടെ വീട്ടില്‍ നിന്ന് അല്‍ഖ്വയ്ദ മാനുവലും റൈസിനും അന്വേഷണ സംഘം കണ്ടെടുത്തു.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions