യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ ഷോപ്പ് ജീവനക്കാര്‍ ദിവസം നേരിടുന്നത് 2000 അതിക്രമങ്ങളും മോഷണങ്ങളും!


ബ്രിട്ടനിലെ റീട്ടെയില്‍ ഷോപ്പുകളെ ആശങ്കയിലാഴ്ത്തി അതിക്രമങ്ങളും മോഷണങ്ങളും പെരുകുന്നു. പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലിന്റെ കുറവാണ് അതിക്രമങ്ങള്‍ കുതിച്ചുയരാന്‍ കാരണമെന്ന് 61 ശതമാനം റീട്ടെയിലര്‍മാരും വ്യക്തമാക്കുന്നു. റീട്ടെയില്‍ ഷോപ്പുകളിലെ ജീവനക്കാര്‍ക്ക് എതിരായ അക്രമങ്ങളും, മോഷണങ്ങളും റെക്കോര്‍ഡ് നിരക്കില്‍ എത്തിയതായി കണക്കുകള്‍ പറയുന്നു. ഈ നിയമരാഹിത്യം നേരിടാന്‍ അടിയന്തര നടപടി വേണമെന്ന് റീട്ടെയില്‍ മേധാവികള്‍ ആവശ്യപ്പെട്ടു. 2023/24 സാമ്പത്തിക വര്‍ഷത്തിലെ ഓരോ ദിവസവും 2000-ലേറെ അക്രമങ്ങളാണ് ഷോപ്പ് ജീവനക്കാര്‍ നേരിട്ടതെന്ന് സര്‍വ്വെ കണ്ടെത്തിയതോടെയാണ് കൈവിട്ട് പോകുന്ന സ്ഥിതി നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ആവശ്യം ശക്തമാകുന്നത്.

ഷോപ്പുകളില്‍ നിന്നും സാധനങ്ങള്‍ അടിച്ചുമാറ്റുന്ന പ്രശ്‌നങ്ങളെ പോലീസ് ഗുരുതരമായി കാണുന്നില്ലെന്നതിനാല്‍ ഈ സംവിധാനത്തില്‍ തന്നെ റീട്ടെയിലേഴ്‌സിന് വിശ്വാസം നഷ്ടപ്പെട്ട സ്ഥിതിയാണ്. ഷോപ്പ് ലിഫ്റ്റിംഗ് വഴി റീട്ടെയിലര്‍മാര്‍ക്ക് വരുന്ന നഷ്ടം 1.8 ബില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.2 ബില്ല്യണ്‍ പൗണ്ടായി ഉയര്‍ന്നുവെന്ന് വ്യക്തമാകുമ്പോഴാണ് പ്രശ്‌നത്തിന്റെ ആഴം വ്യക്തമാകുക.

20 മില്ല്യണ്‍ മോഷണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്ഥിതി കൂടുതല്‍ വഷളാകുകയാണെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. 2001-ല്‍ തുടങ്ങിയ സര്‍വ്വെകളില്‍ നിന്നും കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് നിരക്കിലെത്തിയത് ഇതിന് തെളിവാണ്. റീട്ടെയില്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രണം വിട്ട് പോകുകയാണെന്ന് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം ചീഫ് എക്‌സിക്യൂട്ടീവ് ഹെലെന്‍ ഡിക്കിന്‍സണ്‍ പറഞ്ഞു.

സിസിടിവി, കൂടുതല്‍ സുരക്ഷാ ഗാര്‍ഡുകള്‍, ബോഡി ക്യാമറകള്‍ എന്നിങ്ങനെ മോഷണം തടയാന്‍ 1.8 ബില്ല്യണ്‍ പൗണ്ട് ഇറക്കി ബിസിനസ്സുകള്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമ്പോഴും സ്ഥിതി കൈവിട്ട് പോകുകയാണ്. പോലീസിന്റെ ഭാഗത്ത് നിന്നുള്ള സഹായം 'മോശം' അല്ലെങ്കില്‍ 'വളരെ മോശം' എന്നാണ് 61 ശതമാനം റീട്ടെയിലര്‍മാരും വ്യക്തമാക്കുന്നത്. ജീവനക്കാര്‍ ഗുരുതരമായ അക്രമം നേരിടുന്നതായി റീട്ടെയിലര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ഈ സ്ഥിതി. ഷോപ്പുകളിലെ ജോലി തന്നെ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് പലരും പറയുന്നു.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions