യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ ഷോപ്പ് ജീവനക്കാര്‍ ദിവസം നേരിടുന്നത് 2000 അതിക്രമങ്ങളും മോഷണങ്ങളും!


ബ്രിട്ടനിലെ റീട്ടെയില്‍ ഷോപ്പുകളെ ആശങ്കയിലാഴ്ത്തി അതിക്രമങ്ങളും മോഷണങ്ങളും പെരുകുന്നു. പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലിന്റെ കുറവാണ് അതിക്രമങ്ങള്‍ കുതിച്ചുയരാന്‍ കാരണമെന്ന് 61 ശതമാനം റീട്ടെയിലര്‍മാരും വ്യക്തമാക്കുന്നു. റീട്ടെയില്‍ ഷോപ്പുകളിലെ ജീവനക്കാര്‍ക്ക് എതിരായ അക്രമങ്ങളും, മോഷണങ്ങളും റെക്കോര്‍ഡ് നിരക്കില്‍ എത്തിയതായി കണക്കുകള്‍ പറയുന്നു. ഈ നിയമരാഹിത്യം നേരിടാന്‍ അടിയന്തര നടപടി വേണമെന്ന് റീട്ടെയില്‍ മേധാവികള്‍ ആവശ്യപ്പെട്ടു. 2023/24 സാമ്പത്തിക വര്‍ഷത്തിലെ ഓരോ ദിവസവും 2000-ലേറെ അക്രമങ്ങളാണ് ഷോപ്പ് ജീവനക്കാര്‍ നേരിട്ടതെന്ന് സര്‍വ്വെ കണ്ടെത്തിയതോടെയാണ് കൈവിട്ട് പോകുന്ന സ്ഥിതി നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ആവശ്യം ശക്തമാകുന്നത്.

ഷോപ്പുകളില്‍ നിന്നും സാധനങ്ങള്‍ അടിച്ചുമാറ്റുന്ന പ്രശ്‌നങ്ങളെ പോലീസ് ഗുരുതരമായി കാണുന്നില്ലെന്നതിനാല്‍ ഈ സംവിധാനത്തില്‍ തന്നെ റീട്ടെയിലേഴ്‌സിന് വിശ്വാസം നഷ്ടപ്പെട്ട സ്ഥിതിയാണ്. ഷോപ്പ് ലിഫ്റ്റിംഗ് വഴി റീട്ടെയിലര്‍മാര്‍ക്ക് വരുന്ന നഷ്ടം 1.8 ബില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.2 ബില്ല്യണ്‍ പൗണ്ടായി ഉയര്‍ന്നുവെന്ന് വ്യക്തമാകുമ്പോഴാണ് പ്രശ്‌നത്തിന്റെ ആഴം വ്യക്തമാകുക.

20 മില്ല്യണ്‍ മോഷണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്ഥിതി കൂടുതല്‍ വഷളാകുകയാണെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. 2001-ല്‍ തുടങ്ങിയ സര്‍വ്വെകളില്‍ നിന്നും കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് നിരക്കിലെത്തിയത് ഇതിന് തെളിവാണ്. റീട്ടെയില്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രണം വിട്ട് പോകുകയാണെന്ന് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം ചീഫ് എക്‌സിക്യൂട്ടീവ് ഹെലെന്‍ ഡിക്കിന്‍സണ്‍ പറഞ്ഞു.

സിസിടിവി, കൂടുതല്‍ സുരക്ഷാ ഗാര്‍ഡുകള്‍, ബോഡി ക്യാമറകള്‍ എന്നിങ്ങനെ മോഷണം തടയാന്‍ 1.8 ബില്ല്യണ്‍ പൗണ്ട് ഇറക്കി ബിസിനസ്സുകള്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമ്പോഴും സ്ഥിതി കൈവിട്ട് പോകുകയാണ്. പോലീസിന്റെ ഭാഗത്ത് നിന്നുള്ള സഹായം 'മോശം' അല്ലെങ്കില്‍ 'വളരെ മോശം' എന്നാണ് 61 ശതമാനം റീട്ടെയിലര്‍മാരും വ്യക്തമാക്കുന്നത്. ജീവനക്കാര്‍ ഗുരുതരമായ അക്രമം നേരിടുന്നതായി റീട്ടെയിലര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ഈ സ്ഥിതി. ഷോപ്പുകളിലെ ജോലി തന്നെ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് പലരും പറയുന്നു.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions