നാട്ടുവാര്‍ത്തകള്‍

ലണ്ടന്‍ -കൊച്ചി ഡയറക്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ; പ്രതിഷേധ കാമ്പെയ്ന്‍ തുടങ്ങി യുക്മ

ലണ്ടന്‍: യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറെ സഹായകമായിരുന്ന ലണ്ടന്‍ -കൊച്ചി ഡയറക്ട് വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കി. മാര്‍ച്ച് 30 മുതല്‍ ലണ്ടനിലെ ഗാട്ട് വിക്ക് വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് ഇപ്പോള്‍ നിലവിലുള്ള സര്‍വീസുകള്‍ ഉണ്ടാകില്ല. ആഴ്ചയില്‍ മൂന്നു ദിവസമായിരുന്നു ഗാട്ട് വിക്കില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയില്‍ നിന്നും ഗാട്ട് വിക്കിലേക്കും എയര്‍ ഇന്ത്യ ഡയറക്ട് സര്‍വീസ് നടത്തിയിരുന്നത്.

കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായി തുടങ്ങിയ ഈ സര്‍വീസ് തുടക്കത്തില്‍ ആഴ്ചയില്‍ ഒരെണ്ണമായിരുന്നു. എന്നാല്‍ പിന്നീട് യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയും ഇന്ത്യയിലേക്കുള്ള ഏറ്റവും ജനപ്രിയ റൂട്ടുകളിലൊന്നായി ഇതു മാറുകയും ചെയ്തതോടെ സര്‍വീസ് ആഴ്ചയില്‍ രണ്ടായും, പിന്നീട് മൂന്നായും ഉയര്‍ത്തുകയായിരുന്നു. മതിയായ ഒരു കാരണവും പറയാതെയാണ് പൊടുന്നനെ സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം എയര്‍ ഇന്ത്യ കൈക്കൊണ്ടത്. മാര്‍ച്ച് 30നുശേഷം ഈ റൂട്ടില്‍ ബുക്കിങ് എടുക്കുന്നില്ല. നേരത്തെ ഈ സര്‍വീസുകളില്‍ ടിക്കറ്റ് ബുക്കു ചെയ്തിരുന്നവര്‍ക്ക് മറ്റു വഴികളിലൂടെ യാത്ര ഒരുക്കാമെന്ന ഉറപ്പു നല്‍കുകയും ചെയ്തു. ഇത് സ്വീകാര്യമല്ലാത്തവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് തിരികെ നല്‍കും.

രണ്ടു ദിവസം മുന്‍പാണ് ട്രാവല്‍ ഏജന്‍സികള്‍ക്ക് സര്‍വീസ് നിത്തലാക്കുന്നതായുള്ള അറിയിപ്പ് ലഭിച്ചത്. വിമാനങ്ങളുടെ അഭാവമാണ് സര്‍വീസ് നിര്‍ത്തുന്നതിന് കാരണമായി എയര്‍ ഇന്ത്യ പരോക്ഷമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇതിനെ സാധൂകരിക്കാന്‍ പറ്റാത്തവിധം അമൃത്സറിലേക്ക് നിലവില്‍ ആഴ്ചതോറുമുള്ള മൂന്നു സര്‍വീസുകള്‍ നാലായി ഉയര്‍ത്തുകയും ചെയ്തു.

ഒറ്റപ്പറക്കലിന് നാട്ടിലെത്താം എന്നതിനാല്‍ എയര്‍ ഇന്ത്യ ഡയറക്ട് ഫ്ലൈറ്റുകള്‍ ചുരുങ്ങിയ കാലംകൊണ്ട് എറെ ജനപ്രിയമായിരുന്നു. പ്രായമായവരെ ഒറ്റയ്ക്ക് നാട്ടിലേക്ക് കയറ്റിവിടാനും നാട്ടില്‍നിന്നും ബ്രിട്ടനിലേക്ക് സന്ദര്‍ശനത്തിനായും മറ്റും കൊണ്ടുവരാനും ഏറെ സഹായകമായിരുന്നു ഈ വിമാനങ്ങള്‍.

2023ലും സമാനമായ രീതിയില്‍ ഈ സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ ശ്രമം ഉണ്ടായിരുന്നു. എന്നാല്‍ മലയാളി സംഘടനകളും മറ്റും എംപിമാരുടെയും അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരന്റെയും സഹായത്തോടെ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചതിനാല്‍ സര്‍വീസുകള്‍ മുടങ്ങിയില്ല. സമാനമായ ഇടപെടലുകളാണ് ഇക്കുറിയും ഉണ്ടാകേണ്ടത്.

പ്രായമായവര്‍ക്കും കൊച്ചു കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്കും അടിയന്തിര സാഹചര്യത്തില്‍ വേഗത്തില്‍ നാട്ടില്‍ എത്തേണ്ടിയിരുന്നവര്‍ക്കും ഒക്കെ ആശ്വാസമായിരുന്ന ഒരു വിമാനം മുന്നറിയിപ്പ് പോലും ഇല്ലാതെ നിര്‍ത്തലാക്കുന്നത് തിരിച്ചടിയാണ്. ഈ വിമാന സര്‍വ്വീസ് വീണ്ടും തുടങ്ങാനായി യുകെമലയാളികളുടെ പ്രതിഷേധം നേരിട്ട് അറിയിക്കാം. ഇതിനായി യുക്മ പുതിയ ക്യാമ്പയിന്‍ തുടങ്ങിയിരിക്കുകയാണ്. നിങ്ങളുടെ പ്രതിഷേധവും ഈ ക്യാമ്പയിനിലൂടെ അറിയിക്കാം.
https://www.change.org/p/urge-flight-companies-to-reestablish-direct-flight-services-to-kerala-appeal-from-uukma?recruiter=87100880&recruited_by_id=25715bc5-b330-4616-9cfc-9bbf0f2eb73a&utm_source=share_petition&utm_campaign=petition_dashboard_share_modal&utm_medium=copylink

#mce_temp_url#

  • പടക്കദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം സഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി
  • കാസര്‍ഗോഡ് പോക്സോ പ്രതിയായ പതിനേഴുകാരനെ 36 കാരി പീഡിപ്പിച്ചതായി പരാതി
  • ഒരു പകലിനിടെ പീഡനങ്ങള്‍; ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 19കാരന്‍ കൊടും കുറ്റവാളി
  • പൂരം ഒരുക്കത്തിനിടെ വെടിക്കെട്ട് ദുരന്തം; 14 മരണം
  • യുകെയില്‍ വില്‍പ്പനയ്ക്ക് വെച്ച വീടുകളുടെ എണ്ണം 11 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
  • വാല്‍പ്പാറ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആര്‍ടിഒ; അമിത ബ്രേക്ക് ഉപയോഗം അപകടത്തിലേക്ക് നയിച്ചു
  • തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്ഫോടനം; മരണം 24 ആയി
  • വാല്‍പ്പാറ ദുരന്തം: അധ്യാപകര്‍ക്ക് കണ്ണീരോടെ വിട; സ്കൂളില്‍ പൊതുദര്‍ശനം
  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions