യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്ററില്‍ യുവതിയുടെയും നവജാതശിശുവിന്റെയും മരണത്തില്‍ ദുരൂഹത

കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന ഒരു യുവ മാതാവും അവരുടെ നവജാത ശിശുവും ഏതാനും മണിക്കൂര്‍ ഇടവേളയില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഉയരുന്നു. ആശുപത്രിയില്‍ സ്‌കാനിംഗിനു വിധേയയായ യുവതിയെ മരുന്നുകളും ആന്റിബയോട്ടിക്കുകളും നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാര്‍ വീട്ടിലേക്ക് പറഞ്ഞുവിട്ട് ഒന്നര ദിവസം കഴിഞ്ഞപ്പോഴാണ് അവരുടെ മരണം സംഭവിച്ചത്. ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍, ആതെര്‍ടണിലെ മെലോഡി - ഓഷ്യന്‍ ജാര്‍മാന്‍ എന്ന 19 കാരിക്കാണ് ദുര്യോഗം സംഭവിച്ചത്.

സാധാരണ പതിവുള്ള ഗര്‍ഭകാല സ്‌കാനിംഗിന് പോകുന്ന വഴി ഇക്കഴിഞ്ഞ ജനുവരി 31ന് തനിക്ക് ക്ഷീണവും തലകറക്കവും അനുഭവപ്പെടുന്നതായി യുവതി പറഞ്ഞിരുന്നു. പരിശോധനകള്‍ക്ക് ശേഷം അവരുടെ ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറവാണ് എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. മരുന്നുകളും മറ്റും നല്‍കി അവരെ വീട്ടിലേക്ക് പറഞ്ഞു വിട്ടതായും വീട്ടുകാര്‍ പറയുന്നു.

എന്നാല്‍, തൊട്ടടുത്ത ദിവസം, രാത്രി 11.30 ഓടെ അവര്‍ക്ക് ശ്വസനത്തിന് ബുദ്ധിമുട്ടുണ്ടാവുകയും അത് ഗുരുതരമായതോടെ ആംബുലന്‍സ് വിളിച്ചു വരുത്തുകയുമായിരുന്നു. ആംബുലന്‍സിനെ വിവരമറിയിച്ചതോടെ അവര്‍ ബോധ രഹിതയായി സ്വന്തം അമ്മയുടെ കൈകളിലേക്ക് മറിഞ്ഞു വീഴുകയും ചെയ്തു. സ്ഥലത്തെത്തിയ പാരാമെഡിക്സ് ആവശ്യമായ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം അവരെ ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ ഒരു അടിയന്തിര സിസേറിയന്‍ ശസ്ത്രകിയ നടത്തി. ഫെബ്രുവരി രണ്ടിന്, ഗര്‍ഭകാലം പൂര്‍ത്തിയാകാന്‍ ഏഴ് ആഴ്ചകള്‍ ബാക്കി നില്‍ക്കെ അങ്ങനെ അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അതുകഴിഞ്ഞ് ഏകദേശം ഒന്നര മണിക്കൂറിനുള്ളില്‍ തന്നെ മെലോഡി മരണമടഞ്ഞു.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions