യു.കെ.വാര്‍ത്തകള്‍

ലൈംഗിക വേട്ട: ഇരകളെ സുരക്ഷിതമാക്കാനുള്ള നയങ്ങള്‍ വോട്ടിനിട്ട് തള്ളി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്

തുടര്‍ച്ചയായ ലൈംഗിക ആരോപണങ്ങള്‍ നേരിട്ടിട്ടും ഇരകളെ സുരക്ഷിതമാക്കാനുള്ള നയങ്ങള്‍ വോട്ടിനിട്ട് തള്ളി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. ലൈംഗിക ആരോപണങ്ങള്‍ നേരിട്ട് പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും ഇരകളെ സംരക്ഷിക്കാനുള്ള നയങ്ങള്‍ വേണ്ടെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ജനറല്‍ സിനഡ് തീരുമാനിക്കുകയായിരുന്നു. സ്വതന്ത്ര സുരക്ഷ നല്‍കാനുള്ള പുതിയ നയങ്ങള്‍ ഇരകളെ അമിതമായി അനുകൂലിക്കുന്നുവെന്ന് പറഞ്ഞാണ് ഇത് സ്വീകരിക്കേണ്ടെന്ന് സിനഡ് വോട്ടിനിട്ട് തീരുമാനിച്ചത്.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം നിരാശാജനകമാണെന്നും, കാര്യങ്ങള്‍ ഉള്ളില്‍ തന്നെ ഒതുക്കിവെയ്ക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്നും അതിജീവിതരുടെ പ്രതിനിധികള്‍ പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് കാലമായി പുറത്തുവരുന്ന ലൈംഗിക പീഡന കഥകള്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പൊതുവിശ്വാസം തകര്‍ക്കുകയും, കാന്റര്‍ബറി മുന്‍ ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ രാജിയില്‍ കലാശിക്കുകയും ചെയ്തിരുന്നു.

സുരക്ഷ ഉറപ്പാക്കാന്‍ നിയോഗിച്ച ഓഫീസര്‍മാരെ ബിഷപ്പുമാരുടെ നിയന്ത്രണത്തില്‍ നിന്നും മാറ്റി പുതിയ സ്വതന്ത്ര ബോഡിയുടെ ഭാഗമാക്കി മാറ്റണമെന്നാണ് അതിജീവിതര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ തല്‍ക്കാലം ഈ നയം വേണ്ടെന്നും, കൂടുതല്‍ മാറ്റങ്ങള്‍ നടത്തിയ ശേഷം സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിലേക്ക് മാറാമെന്നുമാണ് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്.

അവതരിപ്പിച്ച മോഡല്‍ നിലവില്‍ വന്നെങ്കില്‍ സുരക്ഷ ഉറപ്പാക്കുന്ന അധികാരം ചര്‍ച്ചിന്റെ കൈയില്‍ നിന്നും പുറത്തുപോകുമായിരുന്നു. ഈ പരിപാടി തല്‍ക്കാലം വേണ്ടെന്നാണ് സിനഡിന്റെ തീരുമാനം. എന്നാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ചര്‍ച്ചിലെ ചൂഷണങ്ങളെ കുറിച്ച് അന്വേഷിച്ച ഇന്‍ഡിപെന്‍ഡന്റ് സേഫ്ഗാര്‍ഡിംഗ് ബോര്‍ഡിലെ ഡെയിം ജസ്വീന്ദര്‍ സംഘേര പറഞ്ഞു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പക്കല്‍ ഈ നിയന്ത്രണം ഏല്‍പ്പിക്കുന്നത് ഇനി വിശ്വസിക്കാവുന്ന കാര്യമല്ല. നിലവിലെ സിസ്റ്റം ചൂഷണം തടയുന്നതില്‍ പരാജയപ്പെട്ടു. ഒപ്പം മറച്ചുവെയ്ക്കലുകളും ഉണ്ടായി. നിലവില്‍ സ്വതന്ത്ര ബോഡി വേണ്ടെന്ന് പറയുന്നത് പദ്ധതി വീണ്ടും നീട്ടിവെയ്ക്കാനുള്ള തന്ത്രമാണ്, സംഘേര ചൂണ്ടിക്കാണിച്ചു.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions