യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ വിശ്വാസം നഷ്ടപ്പെട്ട് പൊതുജനം; കാത്തിരിപ്പ് സമയം മൂലം ചികിത്സ വൈകിപ്പിച്ച് രോഗികള്‍

എന്‍എച്ച്എസില്‍ ജീവനക്കാരുടെ കുറവ് പ്രതിസന്ധി രൂക്ഷമാക്കുന്നു. ഹെല്‍ത്ത് സര്‍വീസിന്റെ നില പരിതാപകരമെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ശമ്പളവര്‍ധനവും, പണപ്പെരുപ്പവും കൂടി അധിക ഫണ്ടിലെ നല്ലൊരു ശതമാനവും അപഹരിച്ചതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് അമാന്‍ഡ പ്രിച്ചാര്‍ഡ് പറയുന്നു.

പൊതുജനങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതോടെ ചികിത്സ തേടുന്നതില്‍ നിന്നും പലരും ആശങ്കയോടെ പിന്‍വാങ്ങുന്നുവെന്നതാണ് അവസ്ഥ. അഭിമാനമായിരുന്ന ഹെല്‍ത്ത് സര്‍വ്വീസ് ഇപ്പോള്‍ ഗുരുതരമായ കാലതാമസം മൂലം ആശങ്കയായും, പാഴ്‌ചെലവുമെന്ന നിലയിലേക്കാണ് പരിഗണിക്കപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. വിശ്വാസം തകര്‍ന്ന അവസ്ഥ ഭയപ്പെടുത്തുന്നതാണെന്ന് വിശദീകരിച്ച മുന്‍നിര ഡോക്ടര്‍മാരും, ചാരിറ്റികളും ബന്ധം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി വേണമെന്നു ആവശ്യപ്പെടുന്നു.

ലേബര്‍ ഗവണ്‍മെന്റ് ഹെല്‍ത്ത് സര്‍വ്വീസിനായി പണം ഒഴുക്കിയെന്ന് പറയുമ്പോഴും കാര്യമായ മെച്ചപ്പെടലുകള്‍ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. നികുതിദായകന്റെ പണത്തിന് അനുസരിച്ചുള്ള സേവനങ്ങള്‍ എന്‍എച്ച്എസ് ഓഫര്‍ ചെയ്യുന്നതായി പകുതിയില്‍ താഴെ ബ്രിട്ടീഷുകാര്‍ മാത്രമാണ് കരുതുന്നത്.

ജിപി, ആംബുലന്‍സ്, ഹോസ്പിറ്റല്‍ ബെഡ് എന്നിവയിലേക്ക് എത്താന്‍ ആളുകള്‍ ഇപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 25 ബില്ല്യണ്‍ പൗണ്ടാണ് ഹെല്‍ത്ത് കെയറിനായി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അനുവദിച്ചത്. ശമ്പളവര്‍ധനവും, പണപ്പെരുപ്പവും അധിക ഫണ്ടിലെ നല്ലൊരു ശതമാനവും അപഹരിച്ചതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സമ്മതിച്ചിരുന്നു.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions