യു.കെ.വാര്‍ത്തകള്‍

ഇലക്ട്രിക് കാറുകളിലേക്ക് കൂടുമാറുമ്പോള്‍ ഫ്യൂവല്‍ ഡ്യൂട്ടി ഇനത്തില്‍ ഖജനാവിന് നഷ്ടം 8 ബില്ല്യണ്‍ പൗണ്ട്

യുകെ ജനത ഇലക്ട്രിക് കാറുകളിലേക്ക് ചുവടുമാറുന്നത് അടുത്ത അഞ്ച് വര്‍ഷത്തില്‍ ഖജനാവില്‍ 8 ബില്ല്യണ്‍ പൗണ്ടിന്റെ ഇടിവ് സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്. ഈ ഘട്ടത്തില്‍ ഫ്യൂവല്‍ ഡ്യൂട്ടി ഇനത്തില്‍ നഷ്ടമാകുന്ന തുക തിരിച്ചുപിടിക്കാന്‍ മറ്റ് വഴികള്‍ തേടാനാണ് ഗവണ്‍മെന്റിന് കാലാവസ്ഥാ ഉപദേശകരുടെ നിര്‍ദ്ദേശം ലഭിക്കുന്നത്.

ഫ്യൂവല്‍ ഡ്യൂട്ടി നിലവിലെ അതേ സ്ഥിതിയില്‍ തുടര്‍ന്നാല്‍ 2030 ആകുമ്പോള്‍ വരുമാനത്തില്‍ കാല്‍ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റിയുടെ പുതിയ റിപ്പോര്‍ട്ട് കണ്ടെത്തിയിരിക്കുന്നത്. 15 വര്‍ഷക്കാലമായി ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. മുന്‍ ടോറി ഗവണ്‍മെന്റുകള്‍ക്ക് പിന്നാലെ ഇപ്പോള്‍ റേച്ചല്‍ റീവ്‌സും ഈ പാത പിന്തുടരുകയാണ്.

എന്നാല്‍ 2030 ആകുന്നതോടെ പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനുള്ള നീക്കം ലേബര്‍ ത്വരിതപ്പെടുത്തുകയാണ്. ഈ ഘട്ടത്തിലാണ് ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച് വരുമാനത്തിലെ ഇടിവ് നികത്താന്‍ ചാന്‍സലര്‍ നെട്ടോട്ടം ഓടുന്നത്. 'ഓരോ മൈലിനും നിരക്ക്' ഈടാക്കുന്ന പദ്ധതി പരിഗണിക്കാനാണ് റീവ്‌സിന് മുന്നിലുള്ള നിര്‍ദ്ദേശം.

ഇതുവഴി കാര്‍ ഉപയോഗിക്കുന്നവരില്‍ നിന്നും ഓരോ മൈലിനും ചാര്‍ജ്ജ് ഈടാക്കാനാണ് നീക്കം. ഐസ്‌ലാന്‍ഡും, ന്യൂസിലാന്‍ഡും ഇപ്പോള്‍ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പേ-പെര്‍-മൈല്‍ നികുതി നയങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വാങ്ങുമ്പോള്‍ ഈടാക്കുന്ന ഫ്യൂവല്‍ ഡ്യൂട്ടിയിലൂടെയും, മറ്റ് ഇന്ധനങ്ങളിലുമാണ് 2 ശതമാനം നികുതിയുള്ളത്. ഓരോ വീട്ടില്‍ നിന്നും 850 പൗണ്ട് ഈടാക്കുന്നതിന് തുല്യമാണ് ഈ വരുമാനം. 2023-ല്‍ ട്രഷറിക്ക് 25 ബില്ല്യണ്‍ പൗണ്ടാണ് ഫ്യൂവല്‍ ഡ്യൂട്ടിയായി ലഭിച്ചത്.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions