വിദേശം

സമാധാന ചര്‍ച്ചയ്ക്കു എത്തിയ സെലെന്‍സ്‌കി ട്രംപും കൂട്ടരുമായി അടിച്ചുപിരിഞ്ഞു

സമാധാന കരാര്‍ ചര്‍ച്ചയ്ക്ക് എത്തിയ യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കിയും, യുഎസ് വൈസ് പ്രസിഡന്റുമായി തമ്മിലടി. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ സമാധാനം നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ ഇതോടെ പൊളിഞ്ഞു. യുഎസ് വൈസ് പ്രസിഡന്റുമായി ക്യാമറകള്‍ക്ക് മുന്നില്‍ വെച്ച് സെലെന്‍സ്‌കി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതോടെയാണ് സമാധാന നീക്കങ്ങള്‍ പരാജയപ്പെട്ടത്. വൈറ്റ് ഹൗസിലെ പത്രസമ്മേളനത്തിലാണ് സെലെന്‍സ്‌കിയും, ജെഡി വാന്‍സും തമ്മില്‍ വാക്‌പോര് നടന്നത്.

തന്റെ വൈസ് പ്രസിഡന്റിനെ മോശമായ രീതിയില്‍ പരിഗണിക്കുന്നതായി കുറ്റപ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപ് സെലെന്‍സ്‌കി മാപ്പ് പറയണമെന്ന രീതിയിലാണ് നിലപാട് എടുത്തത്. എന്നാല്‍ സെലെന്‍സ്‌കി ഇതിന് തയ്യാറായില്ല. എന്നുമാത്രമല്ല ട്രംപ് തങ്ങളുടെ ഭാഗത്ത് നിന്നാണ് സമാധാന കരാറിനായി ശ്രമിക്കേണ്ടതെന്നും ഇതിന് ശേഷം അഭിമുഖത്തില്‍ വ്യക്തമാക്കി.

ഓവല്‍ ഓഫീസില്‍ നടന്ന ചര്‍ച്ചകളാണ് വാക്‌പോരില്‍ കലാശിച്ചത്. എന്നാല്‍ തന്റെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് സെലെന്‍സ്‌കി. അമേരിക്കക്കാര്‍ നല്‍കിയ പിന്തുണയില്‍ നന്ദിയുണ്ട്. പ്രസിഡന്റ് ട്രംപിനോടും, കോണ്‍ഗ്രസിനോടും നന്ദിയുണ്ട്. തുടക്കം മുതല്‍ ഞങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ ആവശ്യമായ സഹായം നിങ്ങള്‍ തന്നു. ഈ യുദ്ധം അവസാനിക്കാന്‍ ഞങ്ങളെ പോലെ ആഗ്രഹിക്കുന്ന മറ്റാരും കാണില്ല. ഞങ്ങളുടെ ജീവിതങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള യുദ്ധമാണിത്, സെലെന്‍സ്‌കി പ്രതികരിച്ചു.

സമാധാന കരാര്‍ അട്ടിമറിക്കപ്പെടുമെന്ന സ്ഥിതി വന്നതോടെ വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ട്രംപിനോടും, സെലെന്‍സ്‌കിയോടും സംസാരിച്ചു. യുക്രൈന് അചഞ്ചലമായ പിന്തുണ വാഗ്ദാനം നല്‍കിയ സ്റ്റാര്‍മര്‍ സമാധാന കരാര്‍ നഷ്ടമാകാതിരിക്കാനുള്ള ശ്രമം നടത്തുകയാണ്. യുഎസിന് ധാതുക്കളുടെ കരാര്‍ നല്‍കാനുള്ള പദ്ധതികള്‍ ഇരുനേതാക്കളും ഉപേക്ഷിച്ച നിലയിലാണ്. ഇത് നടപ്പായെങ്കില്‍ കൂടുതല്‍ യുഎസ് പിന്തുണ ലഭിക്കുമായിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions