യു.കെ.വാര്‍ത്തകള്‍

യുകെയിലെ ജീവനക്കാര്‍ക്ക് പ്രസവാവധി പോലെ ഗര്‍ഭഛിദ്രത്തിനും അവധി ലഭിച്ചേക്കും


യുകെയിലെ ജീവനക്കാര്‍ക്ക് പ്രസവാവധി പോലെ ഗര്‍ഭഛിദ്രത്തിനും അവധി ലഭിക്കാന്‍ വഴിയൊരുങ്ങുന്നു. ഗര്‍ഭഛിദ്രത്തിന് വിധേയമാകുന്ന ദമ്പതികള്‍ക്കുള്ള ബീവിമെന്റ് ലീവിനെ ശക്തമായി പിന്തുണക്കുന്നതായി സര്‍ക്കാര്‍ പറയുന്നു. ബീവിമെന്റ് അവധി എന്ന തത്വത്തെ പൂര്‍ണമായി താന്‍ അംഗീകരിക്കുന്നതായി മന്ത്രി ജസ്റ്റിന്‍ മാഡേഴ്‌സ് എംപിമാരോട് വ്യക്തമാക്കി. എംപ്ലോയി റൈറ്റ് ബില്ലില്‍ ബീവിമെന്റ് അവധി കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യുകെയിലെ ജീവനക്കാര്‍ക്ക് പ്രസാവവധിക്ക് അര്‍ഹതയുണ്ട്. പ്രസവത്തെ തുടര്‍ന്ന് പങ്കാളികള്‍ക്ക് ആണ് ഇതിന് അര്‍ഹതയുള്ളത്. 24 ആഴ്ചത്തെ ഗര്‍ഭാവസ്ഥയ്ക്കു ശേഷമാണ് അവധിയുടെ ആനുകൂല്യം ലഭിക്കുന്നത്.

24 ആഴ്ചയ്ക്ക് മുമ്പ് ഗര്‍ഭം അലസുന്ന സന്ദര്‍ഭങ്ങളില്‍ ഈ അവകാശം നീട്ടണമെന്ന് വനിതാ സമത്വ സമിതി അധ്യക്ഷയായ ലേബര്‍ എംപി സാറാ ഓവന്‍ ആവശ്യപ്പെട്ടിരുന്നു. ഗര്‍ഭഛിദ്ര അവധിയെ കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചയാക്കിയതിന് വുമണ്‍ ആന്‍ഡ് ഇക്വാലിറ്റി കമ്മറ്റിയോട് നന്ദിയുള്ളവനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഗര്‍ഭം അലസുന്ന സ്ത്രീകള്‍ ശാരീരികവും മാനസികവുമായി പ്രശ്‌നങ്ങളിലായിരിക്കും. രക്തസ്രാവം, അണുബാധ, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകും. വിഷാദം, ഉത്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും വ്യപകമായി ഉണ്ടാകാറുണ്ട്. ഈ സാഹചര്യം നേരിടാന്‍ കൗണ്‍സിലിങും ഡോക്ടറെ കാണുകയും മറ്റും ആവശ്യമായി വരും. ഈ സാഹചര്യത്തിലാണ് ഗര്‍ഭം അലസുന്നവര്‍ക്ക് അവധി നിര്‍ദ്ദേശങ്ങളുമായി വുമണ്‍ ആന്‍ഡ് ഇക്വാലിറ്റി രംഗത്തു വന്നത്.

ശമ്പളമില്ലാതെയുള്ള അവധിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ശമ്പളത്തോടു കൂടിയുള്ള അവധിയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മിസ്‌കാരേജ് അസോസിയേഷന്റെ സിഇഒ വിക്കി റോബിന്‍സണ്‍ പറഞ്ഞു. എന്തായാലും വളരെ ഗുണപരമായ ഒരു നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions