യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ പ്രസവങ്ങള്‍ക്കിടെ കൂടുതല്‍ വീഴ്ചകള്‍ സംഭവിക്കുന്ന ആശുപത്രികളുടെ പട്ടിക പുറത്ത്

ഇംഗ്ലണ്ടിലെ ഏതെല്ലാം ആശുപത്രികളില്‍ വെച്ച് പ്രസവിക്കുന്നത് ആണ് അപകടകരമായത് എന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റാണ് പ്രസവങ്ങള്‍ നടത്തുന്നതില്‍ ഏറ്റവും 'അപകടകരമെന്ന്' റിപ്പോര്‍ട്ട് കണ്ടെത്തി.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലെ മറ്റൊരു മെഡിക്കല്‍ സ്ഥാപനവും നല്‍കാത്ത വിധത്തില്‍ പുതിയ അമ്മമാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ മുന്നിലാണ് ഈ ട്രസ്റ്റ്. 33 സ്ത്രീകള്‍ക്കും, അവരുടെ കുട്ടികള്‍ക്കും ഉണ്ടായ ഹാനികളിലാണ് ആശുപത്രിയുടെ വീഴ്ചകള്‍ ഇടയാക്കിയതെന്ന് സ്വതന്ത്ര റിവ്യൂവര്‍മാര്‍ പറയുന്നു.

നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ് രണ്ടാം സ്ഥാനത്ത്. യുകെയിലെ ഏറ്റവും വലിയ മറ്റേണിറ്റി റിവ്യൂ നേരിടുകയാണ് ഈ ആശുപത്രി. 2006 മുതല്‍ 2023 വരെ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ മരിക്കുകയും, പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് അന്വേഷണം.

രണ്ട് വര്‍ഷത്തിനിടെ 27 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി ലണ്ടനിലെ ബാര്‍ട്‌സ് ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റ് രോഗികള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കിയ 'കുപ്രശസ്തി' നേടി. 2022 മുതല്‍ 2024 വരെ 39.9 മില്ല്യണ്‍ പൗണ്ടാണ് ഈ ട്രസ്റ്റ് നഷ്ടപരിഹാരമായി ഇറക്കിയതെന്ന് നിയമസ്ഥാപനമായ ബിന്‍ ലെറ്റ് ഡൗണ്‍ ശേഖരിച്ച രേഖകള്‍ വ്യക്തമാക്കി.

എന്‍എച്ച്എസ് ബജറ്റില്‍ നിന്നും ക്ലിനിക്കല്‍ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്നതില്‍ 65 ശതമാനവും മറ്റേണിറ്റി, നിയോനേറ്റല്‍ വിഷയങ്ങളിലാണെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. അമ്മമാരും, കുഞ്ഞുങ്ങളും അനാവശ്യമായി വേദന സഹിക്കേണ്ടി വരുന്നതും, ചികിത്സയിലെ കാലതാമസങ്ങളുമാണ് പ്രധാന വീഴ്ചകള്‍.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions