നാട്ടുവാര്‍ത്തകള്‍

യുവനടിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി; പൂജാരിക്ക് ജീവപര്യന്തം തടവും 10ലക്ഷം രൂപ പിഴയും

യുവനടിയെ കൊലപ്പെടുത്തിയ കേസില്‍ ക്ഷേത്ര പുരോഹിതന് ജീവപര്യന്തം തടവ്. ടിവി താരം കുറുഗന്തി അപ്സരയെ കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസിലാണ് പൂജാരിയായ അയ്യഗരി വെങ്കട സായ് കൃഷ്ണയെ കുറ്റക്കാരനെന്ന് കണ്ടെത്തി തെലങ്കാന രംഗറെഡ്ഡി ജില്ലാ കോടതി ശിക്ഷ വിധിച്ചത്. തെളിവുകള്‍ നശിപ്പിച്ചതിന് 10,000 രൂപ പിഴയും ഏഴ് വര്‍ഷം കൂടി തടവും വിധിച്ചിട്ടുണ്ട്. നടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

2023ല്‍ ആണ് കൊലപാതകം നടക്കുന്നത്. സായ് കൃഷ്ണ പൂജാരിയായിരുന്ന ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു അപ്സര. ക്ഷേത്ര ദര്‍ശനം പ്രണയത്തിന് വഴിമാറുകയായിരുന്നു. വിവാഹിതനായിരുന്നെങ്കിലും അപ്‌സരയുമായുള്ള ബന്ധം സായ് കൃഷ്ണ തുടരുകയായിരുന്നു. എന്നാല്‍ ഇതിനിടെ അപ്സര തന്നെ വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടത് സായ് കൃഷ്ണയെ പ്രകോപിപ്പിക്കുകയായിരുന്നു. അപ്സര വിവാഹം കഴിക്കാമെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു.

സുഹൃത്തുക്കള്‍ക്കൊപ്പം കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യാനിരുന്ന അപ്സരയെ വിമാനത്താവളത്തില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് സായ് കൃഷ്ണ ഷംഷാബാദിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് കൊല്ലുകയുമായിരുന്നു. കൃത്യം നടക്കുന്നതിന്റെ തലേന്ന് രാത്രി 8:15 ഓടെയാണ് ഇരുവരും സരൂര്‍നഗറില്‍ നിന്ന് പുറപ്പെടുന്നത്. 10 മണിയോടെ ഷംഷാബാദിലെ ഹോട്ടലില്‍ അത്താഴം കഴിച്ച ശേഷം ജൂണ്‍ 4ന് പുലര്‍ച്ചെ 3:50 ഓടെ നാര്‍കുഡയിലെത്തി.

വിജനമായ പ്രദേശത്ത് എത്തിയതോതെ കാറില്‍ ഉറങ്ങുകയായിരുന്ന അപ്സരയെ സായ് കൃഷ്ണ സീറ്റ് കവര്‍ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും കല്ല് കൊണ്ട് തലയില്‍ അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യത്തിന് ശേഷം സരൂര്‍നഗറിലെ വീട്ടിലേക്ക് മടങ്ങിയ പ്രതി മൃതദേഹം കവറില്‍ പൊതിഞ്ഞ് രണ്ട് ദിവസം കാറില്‍ സൂക്ഷിച്ചു. മൃതദേഹത്തില്‍ നിന്നുള്ള ദുര്‍ഗന്ധം തടയാന്‍ റൂം ഫ്രഷ്നറുകള്‍ ഉപയോഗിക്കുകയും ചെയ്തു.

പിന്നീട്, അപ്സരയുടെ മൃതദേഹം കവറില്‍ പൊതിഞ്ഞ് സരൂര്‍നഗറിലെ ബംഗാരു മൈസമ്മ ക്ഷേത്രത്തിനടുത്തുള്ള മാന്‍ഹോളില്‍ തള്ളി. കുറ്റകൃത്യം മറച്ചു വയ്ക്കാനായി മാന്‍ഹോളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി പറഞ്ഞ് രണ്ട് ട്രക്ക് മണ്ണ് കൊണ്ടുവന്ന് മാന്‍ഹോള്‍ നിറച്ച് സിമന്റ് ഉപയോഗിച്ച് അടയ്ക്കുകയായിരുന്നു. ഷംഷാബാദില്‍ വച്ച് അപ്സരയെ കാണാതായി എന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അപ്സരയുടെ അമ്മയുടെ സഹോദരന്‍ എന്ന പേരിലാണ് പരാതി നല്‍കിയത്. അപ്സര മരുകള്‍ ആണെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ സായ് കൃഷ്ണയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ശ്രദ്ധിച്ച പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. കേസില്‍ നിര്‍ണായക തെളിവുകളാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.

  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions