യു.കെ.വാര്‍ത്തകള്‍

പെട്രോള്‍ ഡീസല്‍ കാറുകളുടെ പുതിയ മോഡലുകളുടെ ഉടമകള്‍ക്ക് തിരിച്ചടി; നികുതിയിനത്തില്‍ അധിക പണം നല്‍കേണ്ടിവരും

യുകെയില്‍ വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി അപ്‌ഡേറ്റുകള്‍ വരുന്നതോടെ 59 ഓളം കാറുകളുടെ ഉടമകള്‍ ബുദ്ധിമുട്ടും. പെട്രോള്‍ ഡീസല്‍ കാറുകളുടെ പുതിയ മോഡല്‍ ഉടമകളാണ് പ്രതിസന്ധി നേരിടുക. ഏപ്രില്‍ 1 മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും.മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളാണ് പ്രതിസന്ധി നേരിടുന്നത്.

ആദ്യവര്‍ഷത്തെ കാര്‍ ടാക്‌സ് ലേബര്‍ സര്‍ക്കാര്‍ വര്‍ദ്ധിക്കുമ്പോള്‍ വാര്‍ഷിക നികുതി ഇരട്ടിയോളമായി വര്‍ദ്ധിക്കും. കിലോമീറ്ററിന് 255 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്ന കാറുകളുടെ വാര്‍ഷിക നികുതി 2745 പൗണ്ടില്‍ നിന്നും 5490 പൗണ്ടായിരിക്കും വര്‍ദ്ധിക്കുക. ബ്രാന്‍ഡഡ് ആയിട്ടുള്ള പെര്‍ഫോമന്‍സ് എഞ്ചിനുകളോടു കൂടിയ ആഡംബര വാഹനങ്ങളുടെ നികുതിയും കുത്തനെ കൂടും.

ഓഡി, ആസ്റ്റണ്‍, മാര്‍ട്ടിന്‍, ബെന്റ്‌ലി, ബിഎംഡബ്ല്യു എന്നീ കമ്പനികളുടെ പല മോഡലുകളും കിലോമീറ്ററില്‍ 255 ഗ്രാമില്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് പുറത്തുവിടുന്നത്. ഫോര്‍ഡ്, പോര്‍ഷെ, റോള്‍സ്, റോയ്‌സ് എന്നിവയ്‌ക്കൊപ്പം മെഴ്‌സിഡസിനേയും നികുതി വര്‍ദ്ധന ബാധിക്കും.

ആദ്യ വര്‍ഷ കാര്‍ നികുതിയില്‍ വന്ന വര്‍ദ്ധനവിലൂടെ സര്‍ക്കാര്‍ ഖജനാവിന് ഈ വര്‍ഷം 415 മില്യണ്‍ പൗണ്ടിന്റെ അധിക വരുമാനം ലഭിക്കും. അടുത്ത വര്‍ഷം 410 മില്യണ്‍ പൗണ്ട് അധികം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. 27-28 ല്‍370 മില്യണും ലഭിക്കും. ഏപ്രില്‍ 1 മുതല്‍ ഇലക്ട്രിക് കാറുകള്‍ക്കും നികുതി ബാധകമായിരിക്കും. നികുതിയില്ലെന്നത് ആശ്വാസമായിരുന്നെങ്കില്‍ ഇനി നികുതി നല്‍കണമെന്നത് ഇലക്ട്രീക് കാര്‍ ഉപഭോക്താക്കള്‍ക്ക് നിരാശയാണ് സമ്മാനിക്കുന്നത്.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions