യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ മാസം തോറും വീടുകള്‍ കയറിയിറങ്ങി ചികിത്സ നല്‍കാന്‍ പദ്ധതി

ഇംഗ്ലണ്ടിലെ രോഗനിരക്ക് കൈകാര്യം ചെയ്യാനായി സുപ്രധാന പദ്ധതികളുമായി എന്‍എച്ച്എസ്. ആരോഗ്യ പ്രവര്‍ത്തകരെ വീടുകളില്‍ കയറി രോഗികളുണ്ടോയെന്ന് പരിശോധിപ്പിക്കാന്‍ അയയ്ക്കാനുള്ള ഒരുക്കത്തിലാണ് ഗവണ്‍മെന്റ്. ഓരോ മാസവും സന്ദര്‍ശിക്കേണ്ട 120 വീടുകളുടെ പട്ടിക ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കറെ നിയോഗിക്കാനാണ് നീക്കം.

ജൂണ്‍ മാസം മുതല്‍ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ ചികിത്സ ആവശ്യമുള്ളവരെ മുന്‍കൂറായി തിരിച്ചറിയാമെന്നാണ് കരുതുന്നത്. സ്‌കീമിന്റെ പരീക്ഷണം പ്രോത്സാഹനം നല്‍കുന്ന സൂചനകളാണ് കാണിക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. എന്‍എച്ച്എസിനെ അമിതമായി ഉപയോഗിക്കുന്നതിന്റെ എണ്ണം കുറയ്ക്കാനും, എ&ഇ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് പതിവായി എത്തുന്നവരെയും ചുരുക്കാന്‍ ഇത് സഹായിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി കരുതുന്നു.

ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്ററില്‍ നടത്തിയ പൈലറ്റ് സ്‌കീമില്‍ ഒരു വര്‍ഷത്തിനിടെ 10 ശതമാനത്തോളം ഹോസ്പിറ്റല്‍ അഡ്മിഷന്‍ കുറയാന്‍ ഇടയാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ഇതോടെ ഇംഗ്ലണ്ടിലെ മറ്റ് 25 ഭാഗങ്ങളിലേക്ക് കൂടി സ്‌കീം വ്യാപിപ്പിക്കുകയാണ്. യുവാക്കളെ എന്‍എച്ച്എസ് ആപ്പ് വഴി ഫാര്‍മസിയിലേക്ക് വഴിതിരിച്ച് വിടാനും, ജിപിമാര്‍ക്ക് പ്രായമായ, രോഗമേറിയ ആളുകളെ ശ്രദ്ധിക്കാനും അവസരം നല്‍കും.

മാര്‍ച്ചിലാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കുന്നുവെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്. ഈ സേവനങ്ങളെ ആരോഗ്യ വകുപ്പിന് കീഴിലേക്ക് തിരിച്ചെത്തിക്കാനാണ് ലേബര്‍ പദ്ധതി. എന്‍എച്ച്എസിലേക്ക് പണം ഒഴുക്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നാണ് സ്ട്രീറ്റിംഗിന്റെ നിലപാട്.
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions