നാട്ടുവാര്‍ത്തകള്‍

ട്രംപിന്റെ താരിഫ് നയം; പ്രതിസന്ധിയിലായ ബ്രിട്ടിഷ് വ്യവസായങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് കീര്‍ സ്റ്റാര്‍മര്‍

ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പുതിയ താരിഫ് യുദ്ധത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ബ്രിട്ടിഷ് വ്യവസായത്തെ പിന്തുണയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ഏതൊക്കെ രീതിയിലുള്ള സഹായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പദ്ധതിയിടുന്നത് എന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിവിധ വകുപ്പുകളിലെ സെക്രട്ടറിമാര്‍ പ്രഖ്യാപിക്കുമെന്നും കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
ബ്രിട്ടനിലെ വാഹന വിപണി ഇലക്ട്രിക് ആയി മാറുന്നതിന് വ്യവസായത്തിന് കൂടുതല്‍ സമയം നല്‍കും. ഹൈബ്രിഡ് കാറുകളുടെ വില്‍പന 2035 വരെ തുടരും.

യുഎസിന്റെ പുതിയ വ്യാപാര നയം ലോകമൊട്ടാകെ സാമ്പത്തിക മാന്ദ്യത്തിന് വഴിവയ്ക്കുമെന്ന ആശങ്ക ശക്തമാണ്. നിലവില്‍ യുഎസുമായി ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് യുകെയുടെ ശ്രമം. കയറ്റുമതിയിലെ 10% താരിഫ് നീക്കം ചെയ്യുന്നതിനായി ബ്രിട്ടിഷ് സര്‍ക്കാര്‍ യുഎസുമായി ചര്‍ച്ച തുടരുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പറഞ്ഞു. ചര്‍ച്ചകളുടെ ഭാഗമായി പ്രധാന ടെക് കമ്പനികള്‍ പ്രതിവര്‍ഷം അടയ്‌ക്കേണ്ടതായി വരുന്ന 1 ബില്യണ്‍ പൗണ്ടിന്റെ ഡിജിറ്റല്‍ സേവന നികുതി കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ ബ്രിട്ടന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ആഗോള സമ്പദ്‌വ്യവസ്ഥയില്‍ യുഎസ് നയങ്ങള്‍ മൂലം ഉണ്ടാകുന്ന ആഘാതങ്ങള്‍ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന്‌ ട്രഷറി ചീഫ് സെക്രട്ടറി ഡാരന്‍ ജോണ്‍സ് പറഞ്ഞു. യുഎസിന്റെ പുതിയ താരിഫ് നയം രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ലോകമെങ്ങുമുള്ള ഓഹരി വിപണികള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ ആണ് നിലവില്‍ നേരിടുന്നത്. ഏപ്രില്‍ 2 ന് ശേഷം ആഗോള ഓഹരി വിപണികളുടെ മൂല്യത്തില്‍ ഏകദേശം 5 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചത്.

ബ്രിട്ടന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി മാത്രമെ യുഎസിന്റെ താരിഫ് നയങ്ങളെ പിന്തുണയ്ക്കുവെന്ന് കീര്‍ സ്റ്റര്‍മാര്‍ പറഞ്ഞു. ബ്രിട്ടന്റെ താല്പര്യങ്ങള്‍ കൂടി പരിഗണിക്കുന്ന വ്യാപാര കരാറില്‍ മാത്രമേ ഒപ്പിടുകയുള്ളൂവെന്നും കീര്‍ സ്റ്റര്‍മാര്‍ അറിയിച്ചു.

  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions