യു.കെ.വാര്‍ത്തകള്‍

ഓരോ 9 മിനിറ്റിലും ഒരു ജോലി നഷ്ടം! അടുത്ത 5 വര്‍ഷത്തില്‍ ജോലിക്കാര്‍ക്ക് 11,000 പൗണ്ട് നഷ്ടമാകുമെന്ന്

ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയതിന് പിന്നാലെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിച്ച ബജറ്റ് രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ഇതിന്റെ ആഘാതം ഒന്നിന് പിറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ബജറ്റിന് ശേഷം ഓരോ ഒന്‍പത് മിനിറ്റിലും ഒരു ജോലിക്കാരെ വീതം എംപ്ലോയര്‍ ലേ-ഓഫ് നല്‍കി പറഞ്ഞുവിടുന്നതായാണ് പുതിയ കണ്ടെത്തല്‍.

ലേബര്‍ ഗവണ്‍മെന്റ് സമ്പദ് ഘടനയെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കുകയാണ് ചെയ്തതെന്നാണ് ആരോപണം. എംപ്ലോയര്‍മാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ച് 25 ബില്ല്യണ്‍ പൗണ്ട് സ്വരൂപിക്കാനുള്ള ഗവണ്‍മെന്റ് പദ്ധതി വരും മാസങ്ങളില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടമാകാന്‍ കാരണമാകുമെന്നാണ് ബിസിനസ് മേധാവികളുടെ മുന്നറിയിപ്പ്.

ഈ വര്‍ഷം തൊഴിലില്ലായ്മ 1.6 മില്ല്യണില്‍ തൊടുമെന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പ്രതീക്ഷിക്കുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച 160,000 എന്ന നിരക്കിലും ഏറെ കൂടുതലാണ് ഇത്. ഒക്ടോബര്‍ ബജറ്റിന് ശേഷമുള്ള അഞ്ച് മാസത്തില്‍ 25,000 തൊഴിലുകള്‍ നഷ്ടമായെന്നാണ് കമ്പനി പ്രഖ്യാപനങ്ങള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമാകുന്നത്. ഇത് പ്രകാരം ഓരോ ഒന്‍പത് മിനിറ്റിലും ഒരു ജോലി നഷ്ടമായിട്ടുണ്ട്.

സെയിന്‍സ്ബറീസ്, ബിടി, സാന്‍ടാന്‍ഡര്‍ തുടങ്ങിയ പ്രധാന എംപ്ലോയര്‍മാരെല്ലാം ജോലികള്‍ വെട്ടിയിട്ടുണ്ട്. പ്രതിവര്‍ഷം മില്ല്യണ്‍ കണക്കിന് പൗണ്ട് നാഷണല്‍ ഇന്‍ഷുറന്‍സ് ബില്‍ ലഭിക്കുമെന്ന സാഹചര്യത്തിലാണ് ഈ വെട്ടിനിരത്തല്‍. ഇതിനെ 'ജോബ് ടാക്‌സ്' എന്നാണ് ടോറി നേതാവ് കെമി ബാഡെനോക് വിമര്‍ശിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തില്‍ ജോലിക്കാര്‍ക്ക് 11,000 പൗണ്ട് നഷ്ടമാണ് ഇത് വരുത്തിവെയ്ക്കുകയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions