യു.കെ.വാര്‍ത്തകള്‍

അഫ്ഗാനികളെന്ന വ്യാജേന യുകെയില്‍ അഭയാര്‍ത്ഥിത്വത്തിന് ശ്രമിച്ച് ഇന്ത്യന്‍ കുടുംബം കുടുങ്ങി


ഇന്ത്യന്‍ പൗരന്‍മാരായി രണ്ട് തവണ അഭയാര്‍ത്ഥിത്വത്തിന് ശ്രമിച്ച പരാജയപ്പെട്ട പഞ്ചാബി കുടുംബം പിന്നീട് അഫ്ഗാന്‍ അഭയാര്‍ത്ഥികളെന്ന് വ്യാജേന നടത്തിയ ശ്രമം പൊളിഞ്ഞു. ഇവര്‍ നിയമ കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്. 72-കാരന്‍ ഗുര്‍ബാക്ഷ് സിംഗ്, ഭാര്യ 68-കാരി അര്‍ദെത് കൗര്‍, മകന്‍ 44-കാരന്‍ ഗുല്‍ജീത് സിംഗ്, ഇയാളുടെ ഭാര്യ 37-കാരി കാവല്‍ജീത് കൗര്‍ എന്നിവരാണ് 2023 ഡിസംബറില്‍ ഹീത്രൂ വിമാനത്താവളത്തില്‍ വന്നിറങ്ങുകയും, ക്ലെയിം ഉന്നയിക്കുകയും ചെയ്തത്. എന്നാല്‍ ഇതിന് മുന്‍പ് രണ്ട് വട്ടം ഇന്ത്യന്‍ പൗരന്‍മാരായി ഇവര്‍ വിസകള്‍ നേടാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നതാണെന്നു വ്യക്തമായി.

എന്നാല്‍ തങ്ങള്‍ ഒരു ഇമിഗ്രേഷന്‍ കുറ്റവും ചെയ്തിട്ടില്ലെന്നാണ് ഇപ്പോള്‍ യുകെ കോടതിയില്‍ ഈ കുടുംബം അവകാശപ്പെട്ടിരിക്കുന്നത്. ക്രോയ്‌ഡോണ്‍ ക്രൗണ്‍ കോടതിയില്‍ പഞ്ചാബി പരിഭാഷകന്റെ സഹായത്തോടെയാണ് ഇവര്‍ ഹാജരായത്. കേസ് തങ്ങള്‍ പോരാടുമെന്നാണ്‌ ഇവര്‍ അവകാശപ്പെടുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 2-നാണ് ഏഴ് ദിവസത്തെ വിചാരണ നിശ്ചയിച്ചിരിക്കുന്നത്. യുകെയില്‍ അനുമതിയില്ലാതെ പ്രവേശിച്ചതിന് ചുമത്തിയ കുറ്റങ്ങളെല്ലാം ഇവര്‍ നിഷേധിക്കുന്നുണ്ട്.

പാസ്‌പോര്‍ട്ട് പോലുമില്ലാതെ യുകെയില്‍ എത്തിയെന്നതിലും, ഇമിഗ്രേഷന്‍ രേഖകളും, പൗരത്വം തെളിയിക്കാനും കഴിയാതെ രാജ്യത്ത് തുടര്‍ന്നതുമായ കുറ്റങ്ങളും ഇവര്‍ നിഷേധിക്കുന്നു. അടുത്ത വര്‍ഷം കേസ് പരിഗണിക്കുന്നത് വരെ ഇവര്‍ക്ക് നിബന്ധനകളില്ലാതെ ജാമ്യവും നല്‍കി. മാധ്യമങ്ങള്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ തെരുവുകളില്‍ തങ്ങളെ തടയുകയും, തിരിച്ചറിയുകയും ചെയ്യുന്നുവെന്ന് കുടുംബം പരാതിപ്പെട്ടെങ്കിലും റിപ്പോര്‍ട്ടിംഗ് തടയണമെന്ന ആവശ്യം കോടതി തള്ളി.

അടുത്ത വര്‍ഷം വിചാരണയ്ക്ക് ഹാജരാകണമെന്ന നിബന്ധനയോടെ ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇവര്‍ നാലുപേരും ഇവര്‍ക്കൊപ്പം വന്ന രണ്ട് കുട്ടികളും ഇപ്പോള്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ ഹെമെല്‍ മെംസ്റ്റെഡില്‍ ആണ് താമസിക്കുന്നത്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions