യു.കെ.വാര്‍ത്തകള്‍

ലേബര്‍ എം പി തുലിപ് സിദ്ദിഖിനെതിരെ ബംഗ്ലാദേശിന്റെ അറസ്റ്റ് വാറന്റ്

യുകെയിലെ ലേബര്‍ എം പി തുലിപ് സിദ്ദിഖിനെതിരെ ബംഗ്ലാദേശ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പുറത്താക്കപ്പെട്ട മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയില്‍ നിന്ന് അനധികൃതമായി ഭൂമി കൈപ്പറ്റിയ കുറ്റത്തിനാണ് അറസ്റ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. യുകെയിലെ മുന്‍ സിറ്റി മിനിസ്റ്റര്‍ ആണ് തുലിപ് സിദ്ദിഖ് . സിദ്ദിഖ് ഉള്‍പ്പെടെ ഹസീനയുമായി ബന്ധമുള്ള 53 പേര്‍ക്ക് വാറന്റ് പുറപ്പെടുവിച്ചതായി ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുകെയും ബംഗ്ലാദേശും തമ്മില്‍ ഔപചാരികമായി കുറ്റാരോപിതരെ കൈമാറ്റം ചെയ്യാനുള്ള ഉടമ്പടി ഇല്ല.

എന്നാല്‍ തുലിപ് സിദ്ദിഖിനെതിരെയുള്ള ആരോപണങ്ങളില്‍ ഒരു അടിസ്ഥാനവുമില്ലെന്ന് അവരുടെ പ്രതിനിധി പറഞ്ഞു. നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ധാക്കയില്‍ അവര്‍ക്ക് ഭൂമി ലഭിച്ചുവെന്ന ആരോപണങ്ങളില്‍ സത്യമില്ലെന്നാണ് തുലിപ് സിദ്ദിഖിന്റെ പ്രതിനിധി പറഞ്ഞത്.

പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന യുകെയിലെ ഹാംപ്‌സ്റ്റെഡിലെയും ഹൈഗേറ്റിലെയും എംപിയായ തുലിപ് സിദ്ദിഖിന്റെ അമ്മായിയാണ്. ഷെയ്ഖ് ഹസീനയുടെ ഭരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ അവരുടെ ബന്ധുക്കളിലേയ്ക്കും നീങ്ങുന്നതിന്റെ തുടര്‍ച്ചയാണ് പുതിയ സംഭവവികാസങ്ങള്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

തുലിപ് സിദ്ദിഖിനെതിരെയുള്ള ആരോപണങ്ങളെ ലേബര്‍ പാര്‍ട്ടി തള്ളി കളഞ്ഞു. തുലിപ് സിദ്ദിഖ് ഏതെങ്കിലും രീതിയില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന് തെളിവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഹസീനയുടെ നേരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ തനിക്കെതിരെ തിരിയുന്നത് സര്‍ക്കാരിനെ ബാധിക്കാതിരിക്കാനായി തുലിപ് സിദ്ദിഖ് ജനുവരിയില്‍ ട്രഷറിയുടെ സാമ്പത്തിക സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. എന്നാല്‍ തുലിപ് സിദ്ദിഖിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് കളങ്കം നല്‍കുന്നതാണെന്നും അവര്‍ ഉടനെ തന്നെ എംപി സ്ഥാനം രാജിവയ്ക്കണമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വക്താവ് പറഞ്ഞു. അമ്മ ഷെയ്ഖ് രഹന, സഹോദരന്‍ റദ്‌വാന്‍, ഇളയ സഹോദരി അസ്മിന എന്നിവരുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കായി പ്രത്യേക എന്‍ക്ലേവില്‍ മൂന്ന് പ്ലോട്ട് ഭൂമി അനുവദിക്കാന്‍ സിദ്ദിഖ് അമ്മായിയെ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. തുലിപ് സിദ്ദിഖിന്റെ കുടുംബാംഗങ്ങള്‍ എല്ലാം തന്നെ നിലവില്‍ ബ്രിട്ടനിലാണ്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions